“സ്വപ്നങ്ങള്‍ ഇന്നവസാനിക്കുകയാണ്‌, എണ്റ്റെ ജീവിതവും. നാളത്തെ പകല്‍ മുതല്‍ ഗൌരിയില്ല. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ , എഴുതിതീര്‍ന്ന വാക്കുകള്‍, പിന്‍ വിളിയാകന്ന ഓര്‍മ്മകള്‍ , എല്ലാം, ഇന്നവസാനിക്കു൦. ഈ തൂതപുഴ യുടെ തീരത്ത്‌ , എന്നോടൊപ്പം അവയെല്ലാം എരിഞ്ഞടങ്ങും .പക്ഷെ ഒന്നുമാത്രം ചിലപ്പാള്‍ അവശേഷിച്ചേക്കാം , ഗൌരി എന്ന പേര്‌.

അവള്‍ എവിടെയോ വായിച്ചതോര്‍ത്തു.
‘നമ്മുടെ ആയുസ്സ്‌, നമ്മളുടെ മരണം വരെയുള്ള കാലഘട്ടം മാത്രമല്ല, നമ്മളുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മരണം വരെകൂടിയുള്ളതാണ്‌.’
“അങ്ങനെയാണെങ്കില്‍ എത്ര പേര്‍ , ന്നെ ഓര്‍ക്കും…….. ?ഒരുപാടു മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്‌…..പക്ഷെ ഒന്നുറപ്പാട്ടോ, ഋഷി യെന്നെയോര്‍ക്കില്ല.”

“ന്താ അപ്പെ ഇത്‌? മഴയല്ലെ വരണത്‌, വാ വീട്ടുപൂവ്വ്വാ””
“‘അപ്പേ’ ന്‌ ണ്റ്റെ വിളിപേരൊന്നല്ലാട്ടോ, അമ്മവീട്ടുകാര്‍, തിരുവേഗപ്പുറത്തുകാര്‍ , എല്ലാരെം അങ്ങെനെ വിളിക്കാ….ദേഷ്യപെടുമ്പഴുംകൂടി സ്നേഹം നിറഞ്ഞോഴുകുണ്ടാവും.”
“ഞാന്‍ വരാം അമ്മമ്മ നടന്നോളൂ”

“ഒര്‌ സ്വപ്നണ്ടയിരുന്നൂട്ടോ നിക്ക്‌, ഇവിടുത്തെ ഒരു പുതുമഴ നനയുക എന്ന്‌, കുട്ടിയായിരിക്കൂമ്പോ നനഞ്ഞതാ. അമ്മ പറഞ്ഞത്‌ കേട്ടിട്ടുണ്ട്‌, ഒരു പുതുമഴ പെയ്ത രാത്രീലാണ്‌ ഞാന്‍ ജനിച്ചതെന്ന്‌, ഇന്ന്‌ പുതുമഴപെയ്തൊഴിഞ്ഞ രാത്രിയില്‍ ഞാന്‍ തിരിച്ചുപോവും..”

പുഴയിലേക്കിറങ്ങി നില്‍ക്കുന്ന അമ്പലപടവുകള്‍ കയറവെ അമ്മമ്മ വീണ്ടും പറഞ്ഞു
“ഇവെടെനിന്ന്‌ പനി പിടിക്കണ്ടാട്ടോ അപ്പേ”
“പനി, എനിക്കെന്നും പേടിയായിരുന്നു.പക്ഷെ ഇന്നത്തെ ദിവസം എന്താപ്പോ പറയാ…. ? മരണം കാത്തുകിടക്കുന്നവള്‍ക്കെന്ത്‌ പനി!!”

മഴ തിമിര്‍ത്തുപെയ്യുകയാണ്‌….പുഴയിലെ മണല്‍തരികളെ ഒന്നോഴിയാതെ കുതിര്‍ത്തുകഴിഞ്ഞു.
“ഇതുപോലൊരു മഴ പെയ്യുമ്പോഴാ, ഋഷി എന്നോട്‌ ആദ്യമായി “ഇഷ്ട്മാണ്‌ ” എന്നെ പറയണത്‌.പിന്നെ,  അതേ വാചകം , ദിവസവും അവനില്‍ നിന്നുതന്നെ ഒരുപാട് തവണ കേട്ടുമടുത്തു, അവസാനം അവന്‍തന്നെ  അത് മാറ്റിപറഞ്ഞു , വളരെ നിസ്സാരമായി”

സമയം പത്തുമണി കഴിഞ്ഞിരിക്കൂന്നൂ, പുതുമഴ നനഞ്ഞ മണ്ണിണ്റ്റെ മണം ജനാലയിലൂടെ വരൂന്നൂണ്ടായിരുന്നു.
“പത്ത്‌ മണി, ഞാന്‍ എണ്റ്റെ എല്ലാ കഥകളുമെഴുതിയിരുന്ന സമയാ ഇത്‌, എന്താന്നറിയില്ല, എണ്റ്റെ ചിന്തകള്‍ വിശാലമാവുന്നതും , വാക്ക്കള്‍ ഒഴുകിയെത്തുന്നതും , ഈ സമയത്താ, അതോണെന്നേണ്‌ എണ്റ്റെ ജീവിതത്തിലെ അവസാന വരികളെഴുതാനും  ഞാനീ സമയം വരെ കാത്തിരുന്നത്‌.”

‘ഒരുപാട്‌ ജീവിതാന്‌ഭവങ്ങളുള്ള ഒരാളാണ്‌ നീയെന്ന് തോന്നുo നിണ്റ്റെ കഥകള്‍ വായിച്ചാല്‍’
ആത്മഹത്യാകുറിപ്പ് വെച്ചഴുതാനെടുത്ത ഡയറിയില്‍ , പ്രിയപ്പെട്ട കൂട്ടുകാരി , ശ്രീദേവി ഗൌരിയെക്കുറിച്ചെഴുതിയ വരികളായിരുന്നു അത് .
“അത്ര വല്യ ജീവിതാനുഭവങ്ങളൊന്നൂം ഉണ്ടായിട്ടില്ല്യാട്ടോ  നിക്ക്‌, പക്ഷെ ഇത്രേം കാലം ജീവിച്ച ഈ ലോകത്ത്ന്ന്, എങ്ങോട്ടാ ഇപ്പൊ പോണ്‌ ന്നറിയാത്ത ഈ നിമിഷങ്ങളുണ്ടാല്ലോ, ഭയങ്കര അനുഭവം തന്നെയാ.ഒരോ നിമിഷവും ഹൃദ്യയമിടിപ്പു കൂടാ……ആത്മഹത്യ ചെയ്യാനല്ലേ ഈ പോണേ….

“ഇരുപത്തിയൊന്ന്‌ വര്‍ഷങ്ങള്‍ നീണ്ട ജീവിതം തന്ന ഓര്‍മ്മകളോടും അനുഭവങ്ങളോടൂം ഉള്ള വിരക്തി കൊണ്ടല്ല…..     എന്നെ സ്നേഹിക്കുന്നവരെ വിസ്മരിച്ചിട്ടുമല്ല…..പ്രണയം എന്ന നാട്യത്തോടുള്ള വിയോജനക്കുറിപ്പാണ് എണ്റ്റെ മരണം. . അത്രമേല്‍ പ്രണയിച്ചിരുന്നു ഞാന്‍ എണ്റ്റെ ഋഷിയെ. അവനില്ലത്ത ജീവിതം എനിക്കാകില്ല… മാപ്പ്‌”

ഇന്നലെയോക്കെ ഭയങ്കര പ്രതീക്ഷേര്‍ന്നു, ‘സാഹിത്യകാരി ‘ എന്ന വിളിപേരൊക്കെയുള്ള എണ്റ്റെ ആത്മഹത്യാകുറിപ്പിനെകുറിച്ച്‌, പക്ഷെ മരണത്തിണ്റ്റെ തൊട്ടുമുന്‍പുള്ള ഈ നിമിഷങ്ങളിലുണ്ടല്ലോ, ഒന്നും എഴുതാന്‍ പറ്റിണില്ല്യ. അവസാനം ഇതിലൊതൊക്കിയാതാട്ടോ.

ഇടതുകൈതണ്ടയില്‍ നിന്ന്‌ രക്തമൊഴുകുകയാണ്‌…. കിടക്കവിരി ചുവന്നുതുടങ്ങി

“ഞാന്‍ എല്ലാവരോടും പറഞ്ഞു നടന്നിട്ടുണ്ട്‌, എണ്റ്റെ ബ്ലഡ്‌ ഗ്രൂപ്പും, ആറ്റിറ്റൂടും ഒന്നാണെന്ന്‌…ബി പൊസിറ്റിവ്, അത്‌ രണ്ടുമാണിപ്പോള്‍ ഒഴുകിപോണത്‌.ഒരു നിമിഷം കണ്ണൂകളടച്ച്‌കൊണ്ടു ചെയ്തു….ഋഷി മാത്രമേ എണ്റ്റെ മനസ്സില്‍ ഉണ്ടായിരുന്നൂള്ളൂ, അല്ലെങ്കില്‍ എനിക്കതിന്‌ പറ്റി ല്ല ,സത്യം.

മേശപ്പുറത്തുവെച്ചിരുന്ന മോബൈല്‍ ബെല്ലടിക്കുന്നു….ഋഷി!!

“ഈശ്വരാ….ഋഷിയാണ്‌ വിളിക്കുന്നത്‌….

ഞാന്‍ ചിലപ്പോ അവണ്റ്റെ ശബ്ദം കേട്ടുകൊണ്ട്‌ മരിച്ചേക്കാം…

ചിലപ്പോ അതേ ശബ്ദം കേട്ടുകൊണ്ട്‌ ഇനിയുള്ള ജീവിതം ജീവിച്ചേക്കാം….

പക്ഷെ……