Malayalam Short Stories

മിനറല്‍ വാട്ടര്‍

മുംബൈ സി എസ്‌ ടി റെയില്‍വൈ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാഫോമില്‍ എത്തിയ വിദര്‍ഭ എക്സ്പ്രസ്സില്‍ ജനാലയ്‌ ക്കരികെ ഇരിക്ക്കയായിരുന്നു കീര്‍ത്തി.

അരികിലൂടെമിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ വില്‍ക്ക്ന്ന ഒരാളെ അവള്‍ കണ്ടു. ചൂടപ്പം പോലെ അവയെല്ലാം വിറ്റുതീരുകയാണ്‌.

തണ്റ്റെ കൂട്ടുകാരന്‍ അന്വ്വര്‍ ഒരിക്കല്‍ പറഞ്ഞ വാചകം അവള്‍ ഓര്‍ത്തെടുത്തു.

“ഒരു  ലിറ്റര്‍ കുടിവെള്ളത്തിന്‌ , മണ്ണെണ്ണയേക്കള്‍ വിലനല്‍കേണ്ട ഒരു രാജ്യത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌”

കീര്‍ത്തിക്ക്‌ ഭാഗ്യത്തിന്‌ ഒരു ബോട്ടില്‍ കിട്ടി.

താന്‍ ഇന്നേ വരെ കുടിച്ച എല്ലാ വെള്ളത്തിനെക്കളും സ്വാദ് തോന്നി ആ കുപ്പിയിലെ വെള്ളത്തിന്ന്.

കുടിച്ച്കഴിഞ്ഞ്‌  കുപ്പി അടയ്ക്കാനൊരുങ്ങവെ അവള്‍ അതിണ്റ്റെ ലേബലിലേക്ക്‌ അലക്ഷ്യമായി ഒന്ന് നോക്കി

‘നിള’

ഒര്‍മ്മകളിലേക്ക്‌ ള്ള ഒരു മടക്കയാത്രായിരുന്ന് അവള്‍ക്കാ രണ്ടക്ഷാരം. അപ്പോഴാണവള്‍ ഒന്നോര്‍ത്തത്‌, ഈ മഹാനഗരത്തിണ്റ്റെ ഒഴുക്കില്‍ താനലിഞ്ഞുച്ചേര്‍ന്നിട്ട്‌ അഞ്ചു വര്‍ഷമായി….

“താനെന്ത്‌ ചെയ്യുകയായിരുന്നു , ഇത്രയും നാള്‍?”

അവള്‍ക്ക്തന്നെ ആ ചോദ്യത്തിന്‌ ഉത്തരമുണ്ടായില്ല.

നിളാതീരത്തെ എഞ്ചിനീറിംഗ്‌ കോളേജില്‍ പഠിക്കവെ, വിരസമായ ക്ളാസ്മുറികളില്‍,  കൂട്ടുകാരെക്കാള്‍ അവള്‍ സ്നേഹിച്ചത്‌ നിളയെയാണ്‌, സ്വപ്‌നങ്ങള്‍ കാണാനും  , ചിന്തിക്കാനുമൊക്കെ നോക്കിയത്‌ നിളയിലേക്കയിരുന്നു ,  മനസ്സ്‌ വിങ്ങിയ നേരങ്ങളിലെല്ലാം അവളെ സാന്ത്വനിപ്പിച്ചതും നിളയായിരുന്നു.

“എന്നിട്ടുo ഞാന്‍ ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തണ്റ്റെ പ്രിയപ്പെട്ട പുഴയെക്കുറിച്ചോര്‍ക്കാത്തതെന്തേ??

ആ ചോദ്യം കീര്‍ത്തിയെ കോണ്ടെത്തിച്ചത്‌ കുറ്റിപ്പുറത്ത്‌ , നിളാതീരത്തായിരുന്നു.

നിള മാറിയിരിക്കുന്നു , ഒരുപാട് .അലതല്ലി ഇരച്ഛൊഴുകിയിരുന്ന തണ്റ്റെ നിള ഇപ്പോള്‍ കേഴുകയാണ്‌…..ഒന്നൊഴുകാന്‍ പോലും ശേഷിയില്ലാത്ത നിള, ഒരു വീശുമ്പോള്‍ മാത്രം ഇളക്കമേല്‍ക്കുന്ന  ഒരിറ്റു വെള്ളവുമായി.

ഈ നാടിന്‌ , മണലിനേക്കാള്‍ വില വെള്ളത്തിന്‌ ഉണ്ട്‌ എന്ന തിരിച്ചറിവ്‌ ഇത്‌ വരെയായിട്ടില്ല……

ദൂരെ അവസാന മണല്‍ ലോറികള്‍ വരിവരിയായി ക്കുന്നുണ്ടായിരുന്നു , അവളുടെ ശരീരത്തെ ഇനിയും ഊറ്റുവാന്‍.

അവിടെ കിടന്നിരുന്ന ഒരു മണല്‍ച്ചാക്കിന്‌മുകളില്‍ അവളിരുന്നു, കണ്ണിമവെട്ടാതെ , ഒരു നീര്‍ച്ചാലായി പരിണമിച്ച ഭാരതപുഴയിലേക്ക്‌ നോക്കിയിരുന്നു.

ഒഴുക്ക്നിലച്ച നിളയുടെ തേങ്ങല്‍ അവളുടെ കാതുകളില്‍ വന്നലച്ചു.ആ കാറ്റിന്‌ ഒരുപാടു സങ്കടങ്ങള്‍ അവളോട്‌ പങ്ക്‌ വെക്കാന്‌ണ്ടായിരുന്നു.പക്ഷെ അവള്‍ ആ ഞെട്ടലില്‍ നിന്ന് മുക്തയാവാതെ പകച്ചുനില്‍ക്ക്കയായിരുന്നു.തണ്റ്റെ പുഴക്ക്‌ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊര്‌ ചിത്രം കല്‍ പ്പിച്ചു നല്‍കാന്‍ അവള്‍ക്കാവുമായിരുന്നില്ല.

തണ്റ്റെ മകനോളം പോന്ന ഒരു കുട്ടി അവളിരുന്നിടത്തേക്ക്‌ വന്ന്, അവളിരുന്ന മണല്‍ച്ചാക്ക്‌ ചൂണ്ടിപറഞ്ഞു

“ഇത്‌മ്മ്ന്ന് നീച്ചേ….. ഇതെണ്റ്റെ ചാക്കാ”

ആ നിളാതീരത്ത്പെട്ടെന്ന് അനാഥതമാക്കപെട്ടതു പോലെ തോന്നി അവള്‍ക്ക്‌.

അവന്‍ ആ ചാക്ക്‌ തലയിലേ നടന്നകലവെ അതില്‍നിന്ന് വെള്ളമിറ്റുന്ന്ണ്ടായിരുന്നു

“അതെണ്റ്റെ കണ്ണീരാണ്‌ ” നിള അവളോട്‌ പറഞ്ഞു.

” ഞാന്‍ കുടിച്ച ആ മിനറല്‍ വാട്ടറിന്‌ പക്ഷെ മധുരമായിരുന്നല്ലോ???”



Discover more from Deepu Pradeep

Subscribe to get the latest posts sent to your email.

Previous

നിമിത്തം

Next

ഗൌരി

2 Comments

  1. neethu

    nee paranjathu shariya…ഈ നാടിന്‌ , മണലിനേക്കാള്‍ വില വെള്ളത്തിന്‌ ഉണ്ട്‌ എന്ന തിരിച്ചറിവ്‌ ഇത്‌ വരെയായിട്ടില്ല……

  2. syam mohan

    Water is Important for Life

Leave a Reply

Powered by WordPress & Theme by Anders Norén