Category: കുഞ്ഞ്യേ കഥകള്‍

ബെയർ 650

650 സിസി എഞ്ചിൻ കൊണ്ട് പുതുമഴയ്ക്ക് പാറ്റ പൊടിയുന്നത് പോലെ വണ്ടികളിറക്കുന്ന റോയൽ എൻഫീൽഡ് കഴിഞ്ഞ നവംബറിലാണ് ബെയർ 650 പുറത്തിറക്കുന്നത്. രാജ്യത്ത് ഒരു പുതിയ മോട്ടോർസൈക്കിൾ ഇറങ്ങിയാ…. ‘പ്രായശ്ചിത കർമ്മം നടത്തി, കുഭം കൊണ്ടുചെന്ന് മാടംപള്ളി തെക്കിനിയിൽ സ്ഥാപിച്ച്, വാതില് രക്ഷാ തകിടിട്ട് ബന്ധിക്കും വരെ എനിക്കൊരു സ്വസ്ഥതയില്ലാ’ എന്നു പറയുന്ന പോലെ… വണ്ടിയുടെ റിവ്യൂ വീഡിയോസ് മുഴുവനിരുന്നു കണ്ട്, ടെസ്റ്റ് ഡ്രൈവ് നടത്തി, അത് സ്വന്തമാക്കുന്നത് സ്വപ്നവും കണ്ട്, ടീം ബി.എച്ച്.പി ഒഫീഷ്യൽ റിവ്യൂ പേജിൽ നാല് വിലയിരുത്തലുകൾ പോസ്റ്റ് ചെയ്യും വരെ എനിക്കുമൊരു സ്വസ്ഥത ഇല്ലാ.

യൂട്യൂബിൽ, പവർ ഡ്രിഫ്റ്റിന്റെ വീഡിയോയിൽ തുടങ്ങി പിന്നെ ഓട്ടോകാർ, ഫൈസൽ ഖാൻ, സാഗർ ഷെൽദേകർ, സ്‌ട്രെൽ, അരുൺ എന്നും നാൻ, ബൈജു എൻ നായർ, ക്ലച്ച്ലെസ് തുടങ്ങി എന്റെ സ്ഥിരം കുറ്റികളായ എല്ലാ ഓട്ടോ ജേർണലിസ്റ്റുകളുടെ റിവ്യൂ വീഡിയോകളും ഇരുന്ന് കണ്ടു. കരടി കൊള്ളാം, പുട്ട് പോലെ കയറിപോവുന്ന മത്താപ്പ് സാധനം!

നവംബറിൽ തന്നെ ഇടപ്പള്ളി ഒബ്രോൺ മാളിൽ വെച്ച് യാദൃശ്ചികമായി വണ്ടിയുടെ ഒരു ഡെമോ കണ്ടു…. ചന്ദനക്കുറിയും തുളസിക്കതിരും വെച്ച് പണ്ട് പഴേ ക്രഷ് അമ്പലത്തീന്ന് നടന്നു വന്ന പോലെ! എനിക്കങ്ങു ബോധിച്ചു, ഇന്ററസ്റ്റ് രേഖപ്പെടുത്തി.
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ, എടപ്പാൾ ഷോറൂമിൽ വണ്ടി എത്തിയപ്പോഴും ഒന്ന് പോയി കണ്ടു. കാഴ്ച നമ്പർ റ്റു വിലും അന്തരംഗത്തിൽ അനുരാഗം അഞ്ചാംപനിപോലെ നിൽക്കുന്നു.
എന്തൂസിയാസത്തോടെ എന്റെ അടുത്തേക്കൊടിവന്ന സെയിൽസ് എക്‌സിക്യൂടീവിനോട്‌ വണ്ടിയെക്കുറിച്ച് അയാൾക്കറിയാവുന്നതിനേക്കാൾ കൂടുതൽ ഡീറ്റയിൽസ് അങ്ങോട്ട് പറഞ്ഞ് ചടപ്പിച്ചു. ആഹാ, മന്തി കഴിച്ചിട്ട് സെവനപ്പ് കുടിച്ച ഒരു സുഖം. ടെസ്റ്റ് ഡ്രൈവ് വണ്ടി അവൈലബിൾ ആയിട്ടില്ല. ‘ശരി, തരാവുമ്പൊ വിളിക്കൂ’ എന്നു പറഞ്ഞ് ഞാനെന്റെ നമ്പറും കൊടുത്തിട്ട് പോന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു കോൾ,
“ഇത് റോയൽ എൻഫീൽസ് ഷോറൂമിൽ നിന്നാണ്, സർ ഒരു ബെയർ 650 എൻക്വയറി നടത്തിയിരുന്നില്ലേ, ടെസ്റ്റ്‌ ഡ്രൈവ് വണ്ടി റെഡി ആയിട്ടുണ്ട്”
കാത്തിരുന്ന സുദിനം. പിന്നെ വിജയ് പടങ്ങളിലെ രണ്ട് ഡയലോഗ് ആയിരുന്നു ഞങ്ങൾ തമ്മിലുണ്ടായത്,
“ഐ ആം കമിങ്ങ്”
“ഐ ആം വെയിറ്റിങ്ങ്”

വീട്ടിൽ നിന്ന് എടപ്പാൾ റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് പത്തു മിനുറ്റ് കൊണ്ടെത്തും, ഞാൻ ഒൻപതിലെത്തി.
“ബെയർ 650 ടെസ്റ്റ്‌ ഡ്രൈവ് വണ്ടി എത്തിയിട്ടില്ലല്ലോ”
“എനിക്ക് ഇവിടെ നിന്നൊരു കോൾ വന്നല്ലോ”
“ഏത് നമ്പറിൽ നിന്നാണ് സർ വിളിച്ചത്?”
എന്റെ സെക്കൻ്ററി ഫോണിലേക്കാണ് കോൾ വന്നത്, കഷ്ടകാലത്തിന് ആ ഫോൺ വീട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നതും. “സാരമില്ല, ഞാൻ പിന്നെ വരാം”
‘ക്ഷമ വേണം, സമയമെടുക്കും’ എന്നാണല്ലോ ‘ഖൽബിലെ ഉക്രൈൻ’ എന്ന കവിതയിൽ വ്ലാദിമിർ പുടിൻ വരെ എഴുതിയിട്ടുള്ളത്.

രണ്ട് ദിവസം കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവ് വണ്ടി വന്നെന്നും പറഞ്ഞു വീണ്ടുമൊരു കോൾ. വരാമെന്നു പറഞ്ഞ് ഫോൺ വെച്ച് കുളിച്ചൊരുങ്ങി ഷോറൂമിൽ ചെന്നപ്പൊ വണ്ടി വന്നിട്ടില്ലെന്ന്! എന്റെ എഞ്ചിൻ ചൂടായി,
ഞാൻ നല്ല നാല് ആട്ട് ആട്ടി. ഷോറൂമിൽ ഉള്ളവര് മുഴുവൻ എന്നെ വിളിച്ച ആ നമ്പറുകാരനെ കണ്ടെത്താൻ പരക്കം പാഞ്ഞു.… Read the rest

തന്ത വൈബ്

മാങ്ങ, മൂവാണ്ടനും മല്ലികയും നീലവും കോട്ടൂർകോണവും ഒന്നുമല്ല…. ജാപനീസ് മാങ്ങ. ജാപനീസ് മാങ്ങ എന്നു വായിച്ചപ്പോൾ പഴുത്തതായിരിക്കുമോ എന്നു നിങ്ങളിലാരെങ്കിലും മനസ്സിലാലോചിച്ചിട്ടുണ്ടെങ്കിൽ, പോയി…. നിങ്ങൾ മറ്റേ വൈബിലാണ്, തന്ത. പെരിയോർകളെ, തായ്കളേ…. ഇത് അനിമേഷൻ സീരീസാണ്.

ജെൻ സി ജെൻ ആൽഫ വൈബ് പിടിക്കാൻ ഞാൻ കുറച്ചായി ശ്രമിക്കുന്നു, കൃത്യമായിട്ട് പറഞ്ഞാൽ നര വന്നു തുടങ്ങിയശേഷം. ബി.ടി.എസ് അടക്കമുള്ള കെ-പോപ്പുകൾ കേട്ടു, ഒന്നും മനസ്സിലായില്ല, കൊറിയൻ ഫാഷൻ ചേരുന്നില്ല. മൈൻക്രാഫ്റ്റും ഫോർട്ട്‌നൈറ്റും ഇരുന്ന് കളിക്കാൻ സമയമില്ല. Skibidi Toilet മൂന്ന് എപ്പിസോഡ് കണ്ടു, ജംഗിൾ ബുക്ക് മിസ് ചെയ്തു. അങ്ങനെയാണ് അനിമേ/മാങ്ങ എന്ന ഗ്രാഫിക് നോവലുകളിലേക്ക് ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്. ഒന്നുമില്ലെങ്കിലും വായന ആണല്ലോ, തകർക്കും!
കഴിഞ്ഞ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ‘Spy x Family‘ എന്നൊരു ഹിറ്റ്‌ മാങ്ങ കോമിക് വാങ്ങിച്ചു. ഇടയ്ക്ക് ലോ കോളിറ്റി ഫേക്ക് കിട്ടാറുള്ളത് കൊണ്ട് ആമസോണിൽ അങ്ങനെ പുസ്തകങ്ങൾ വാങ്ങിക്കാറില്ല. പക്ഷെ പെട്ടെന്ന് പൂക്കി ആവേണ്ടത് നമ്മടെ ആവശ്യം ആണല്ലോ… 599 രൂപയുടെ മാങ്ങയ്ക്ക് ഓർഡർ പോയി.

അടുത്ത എറണാംകുളം യാത്ര കഴിഞ്ഞു തിരിച്ചു വീടെത്തിയപ്പോൾ സാധനം എത്തിയിരുന്നു. ഉടനെ പുസ്തകം കയ്യിൽപിടിച്ച് ഒരു ഏസ്തറ്റിക് ഫോട്ടോയെടുത്ത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇട്ടു, ‘Tasting my first Manga’. വൗ, പൊടിപാറിയ പൂക്കി! വായിച്ചുതീർത്തിട്ട് ഇഷ്ടപെട്ടാലും, ഇഷ്ടപ്പെടാതെ പകുതിക്ക് നിർത്തിയാലും ഇടാനുള്ള സ്റ്റാറ്റസ് നേരത്തെത്തന്നെ കണ്ടുവെച്ചിരുന്നു, ‘This book is bussin, no cap’ (ജെൻ സി ലിംഗോ).

സ്റ്റാറ്റസിന് പത്ത് ജെൻ സി/ജെൻ ആൽഫ കിഡ്സിന്റെ റിയാക്ഷൻ കൂടി വന്നതാടെ ആവേശമായി, Slay! അപ്പൊ തന്നെ വായന തുടങ്ങി. പക്ഷെ മറിച്ചു നോക്കിയപ്പോൾ എന്തോ ഒരു വശപിശക്… അതെ, ഇന്റക്സ് പേജുണ്ട് പുസ്തകത്തിന്റെ അവസാനം കിടക്കുന്നു. ക‌ളൈമാക്സ് പുസ്തകത്തിന്റെ തുടക്കത്തിലും. പച്ച ഫേക്ക്!! ആമസോൺ വീണ്ടും ചാമ്പി. ഏതോ ലോക്കൽ പ്രസ്സിൽ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിച്ച് വെച്ചതായിരിക്കണം, ഫ്രോഡ്കൾക്കിടയിലും ബോധമില്ലാത്തവരുണ്ടെന്നു മനസ്സിലായി. ആമസോൺ ആപ്പ് തുറന്ന് ഓർഡർ റിട്ടേൺ കൊടുത്ത് ഞാനെന്റെ ദേഷ്യം തീർത്തു.

കുറച്ച് കഴിഞ്ഞപ്പോഴാണ് കൊറിയൻ ജാപനീസ് അനിമേ സീരീസുകളുടെ കടുത്ത ആരാധകനായ മാമന്റെ മോൻ (ജെൻ സി) വീട്ടിലേക്ക് വന്നത്. അവനോടു കാര്യം മുഴുവൻ പറഞ്ഞ് ആമസോൺ സെല്ലറിനെ നാല് ചീത്തയും പറഞ്ഞപ്പോ അവനുണ്ട് ഉറക്കെയൊരു ചിരി.
“എന്റെ ദീപുവേട്ടാ… മാങ്ങാ സീരീസ് പിറകിൽ നിന്ന് മുന്നോട്ടാണ് വായിക്കേണ്ടത്.”
ഇതെവിടുത്തെ ഏർപ്പാടാണ്. എൽ.കെ.ജി മുതൽ വായിക്കുന്നത് മുന്നിൽ നിന്ന് പിന്നോട്ടാണ്. ഇനി ഈ ജപ്പാനീസുകാർക്കും കൊറിയക്കാർക്കും വേണ്ടി നമ്മൾ അതും മാറ്റണോ, സുകൃതക്ഷയം!
അവൻ ചിരി നിർത്തുന്നില്ല… എന്റെ മുഖത്തുണ്ടായിരുന്ന ഏസ്തെറ്റിക്സൊക്കെ എങ്ങോട്ടോ പോയി. Skrrt, I‘m out! അമ്മേ, എവിടെ എന്റെ ബാലഭൂമി?

നമ്മൾ മില്ലേനിയൽസ് പ്രായമായി, തന്ത വൈബ് ആയി എന്നൊക്കെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ജെൻ ആൽഫ ജെൻ സി വൈബ്സ് പിടിക്കാൻ ശ്രമിക്കാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇമ്മാതിരി അബദ്ധങ്ങള് പറ്റി നമ്മള് അവരുടെമുന്നിൽ Cheugy ആയിപ്പോവും.
അല്ലേലും നമുക്ക് താലോലിക്കാൻ എന്തൊക്കെ സന്തോഷങ്ങളുണ്ട്… ബാലരമ, ബാലഭൂമി, ശക്തിമാൻ, ശക്തിമരുന്ന്, കപീഷ്, കാട്ടിലെ കണ്ണൻ, WWE, വാക്മാൻ, ഡിജിറ്റൽ ഡയറി…

Read the rest

സാധനം കയ്യിലുണ്ട്

എഞ്ചിനീയറിംഗ് കഴിഞ്ഞ് കോഴിക്കോട് ക്യാഡ്-ക്യാം-പ്രൈമവേറ കോഴ്സ് ചെയ്യുന്ന കാലം. രാവിലെ കുറ്റിപ്പുറത്ത് നിന്ന് കണ്ണൂർ പാസഞ്ചറിന് കേറും, വൈകുന്നേരം ഇന്റർസിറ്റിക്ക് മടങ്ങും. അതിനിടയിൽ പാരഗണും, റഹ്മത്തും, കലന്തനും, അമ്മ മെസ്സും, പിള്ളൈ സ്നാക്‌സും, സാഗറും, ടോപ്‌ഫോമും… ക്രൗണും, കോർണേഷനും, കൈരളിയും, അപ്സരയും…. പരമസുഖം.
നാട്ടിലെ ഫ്രണ്ട് സർക്കിളിൽ നിന്ന് എല്ലാവരെയും വെട്ടിച്ച് ആദ്യം കല്യാണം കഴിച്ചത് ഡോൾബി ഗിരീഷായിരുന്നു അതിലിപ്പോൾ ഡോൾബി ദുഃഖിക്കുന്നുണ്ടെങ്കിലും അന്ന് നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷ നിമിഷങ്ങളുടെ ഇടയ്ക്കാണ് ഡോൾബി എനിക്കും അച്ചുവിനും അവന്റെ കൂടെ ഖത്തറിൽ ഉണ്ടായിരുന്ന ഒരു കോഴിക്കോട്ടുകാരൻ സ്റ്റജിലിനെ പരിചയപ്പെടുത്തുന്നത്.
“എന്താ ജോലി?”
“എനിക്കീ കടത്തിന്റെ പരിപാടിയാണ്”
വെറൈറ്റി.
ഞാനും അച്ചുവും തമ്മിൽ അടക്കിപ്പിടിച്ച് സംസാരിച്ചു,
“എന്ത് കടത്തായിരിക്കും?”
“സ്വർണ്ണമായിരിക്കും, അല്ലാതെ തോണിയും കൊണ്ടുള്ള കടത്ത് വള്ളം പരിപാടി ഒക്കെ എന്നേ അന്യം നിന്നതാണല്ലോ….”
“ശരിയാ.”
പുഷ്പ റൈസും റൂളുമൊന്നും അന്ന് റിലീസാവത്തത് കൊണ്ട് രക്തചന്ദന കടത്തൊന്നും ഞങ്ങൾ ചിന്തിച്ചതേയില്ല. ഡോളർ കടത്ത് ചർച്ചകൾ മാധ്യമങ്ങൾ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് അതും ആലോചിച്ചില്ല.
സ്വർണ്ണം തന്നെ, ഉറപ്പിച്ചു.
സ്റ്റജിലിന്റെ കയ്യിലുള്ള രണ്ട് മോതിരവും കഴുത്തിലെ രണ്ടുപവനും ഞങ്ങളുടെ നിഗമനം അരക്കിട്ടുറപ്പിച്ചു. കല്യാണത്തിരക്കിനിടയിൽ കൂടുത്തലങ്ങോട്ടു സംസാരിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങള് ഫ്രണ്ട്സ് എല്ലാവരും ഫോട്ടോ എടുക്കാൻ കേറിയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് തന്നതൊക്കെ അയാളായിരുന്നു. എന്തൊരു എളിമയുള്ള കടത്തുകാരൻ

അന്ന് രാത്രിയുണ്ട്, ‘എടാ നീ നാളെ കോഴിക്കോട് പോവുന്നില്ലേ?’ എന്ന് ചോദിച്ചുകൊണ്ട് ഡോൾബിയുടെ ഫോൺ കോൾ. സ്റ്റജിൽ അവന്റെ ഒരു ബാഗ് ഡോൾബിയുടെ വീട്ടിൽ മറന്നുവെച്ചിരുന്നു. ഒരു ജോഡി ഡ്രസ് മാത്രമേയുള്ളൂ… പക്ഷേ കോഴിക്കോട് എത്തിക്കണം. രാവിലെ ഡോൾബിയുടെ വീട്ടിൽ പോയി ബാഗെടുത്ത് അത് കോഴിക്കോട് സ്റ്റജിലിനെ ഏൽപ്പിക്കാം എന്ന മിഷൻ ഞാൻ ഏറ്റെടുത്തു. ഉടനെ വന്നു സ്റ്റജിലിന്റെ ഫോൺ… അതൊരു തുടക്കമായിരുന്നു. ഞാൻ മറക്കാതിരിക്കാൻ പിന്നെ ആളുടെ വക ആ രാത്രിയും പിറ്റേന്ന് രാവിലെയുമൊക്കെയായി ഒരു ലോഡ് കോളുകൾ, റിമൈന്റർ മെസേജുകൾ.നമ്മളൊക്കെ സ്വർണ്ണം മറന്നു വെച്ചാൽ പോലും ഇങ്ങനെ കിടന്നു വിളിക്കില്ല.

രാവിലെ ഡോൾബിയുടെ അടുത്ത് നിന്നും ഞാൻ ആ ബാഗ് കൈപ്പറ്റി. ഡെല്ലിന്റെ ലാപ്‌ടോപ്പിന്റെ കൂടെ ഫ്രീ കിട്ടുന്ന ഒരു കറുത്ത ബാഗ്. വലിയ കനമൊന്നും ഇല്ല. ഉച്ചയ്ക്ക് ക്യാഡ് സെന്ററിൽ വന്ന് ബാഗ് വാങ്ങിച്ചോളാം എന്നായിരുന്നു സ്റ്റജിൽ പറഞ്ഞിരുന്നത്. മെസേജുകൾ വീണ്ടും വന്നു… സ്റ്റേഷൻ എത്തിയോ, ട്രെയിൻ വന്നോ, ബാഗ് മടിയിൽ തന്നെ ഇല്ലേ? സാധാരണ ഇങ്ങനെയുള്ള ഓവറാക്കൽ റിമെയ്ന്ററുകൾ വന്നാലേ ഉറപ്പാണ്, അത് കൊണ്ടുപോവുന്നവൻ എവിടെയെങ്കിലും ബാഗ് മറന്നുവെക്കുമെന്ന്… പക്ഷേ ഇവിടെ ഞാനായത് കൊണ്ട് സൂക്ഷിച്ച് കൊണ്ടുപോയി.

ലൈറ്റ് വിന്റസ്, സ്റ്റേബിൾ അറ്റ്മോസ്ഫിയർ… പിന്നാലെ രണ്ടാം റെയിൽവേ ഗെയിറ്റ് മുറിച്ചുകടക്കുന്ന ആൾക്കാരുടെ ക്ലിയറൻസും കൂടി കിട്ടിയപ്പോൾ തീവണ്ടി കോഴിക്കോട് റെയിൽവെസ്റ്റേഷൻ റൺവേയിൽ ലാന്റ് ചെയ്തു. ചെറിയ ബട്ടർ ലാന്റിങ്. എത്തിച്ചേർന്ന വിവരം സ്റ്റജിലിന് മെസേജ് അയച്ച് അറിയിപ്പിച്ചശേഷം, വണ്ടി നിർത്തിയ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഞാൻ മേൽപ്പാലം മുറിച്ച് നടന്ന് ഒന്നിലെത്തി. ദേ, സൽക്കാര ഹോട്ടൽ എന്നെ നോക്കി എന്തോ പറയുന്നു.… Read the rest

മാതൃകയായി

സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.

കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.

പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.

അതിനുശേഷം രണ്ടുമൂന്നു തവണ കൊച്ചിയിൽ പോയെങ്കിലും കടവന്ത്ര ഭാഗത്ത് പോവേണ്ടി വന്നിരുന്നില്ല. ഇപ്രാവശ്യം പോയപ്പോഴായിരുന്നു ആ സുദിനം.
ഓണർ സ്ഥാപനത്തിന്റെ മുറ്റത്ത് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വാട്ടർ സർവീസ് ചെയ്തതുകൊണ്ട് എന്റെ വണ്ടി നല്ല വൃത്തിയുള്ള കോലത്തിലായിരുന്നു. ‘ഈ വണ്ടി എന്തിനാണ് കാർ വാഷിംഗ് സെന്ററിലേക്ക്’ എന്ന അർഥത്തിൽ അയാൾ നോക്കി. ഞാൻ വണ്ടിയിൽ നിന്നറങ്ങി ‘പെരുവണ്ണാപുരത്തിലെ വിശേഷങ്ങൾ’ ക്ലെയ്‌മാക്‌സിലെ ലാലേട്ടനെ പോലെ കാറിൽ കൈവെച്ച് നിന്നു.
“ഈ വണ്ടി മനസ്സിലായോ?”
അയാൾ ഒന്നാലോചിച്ചു.
“അന്ന് പോളിഷ് ചെയുമ്പോ വാച്ച് കൊണ്ട് സ്‌ക്രാച്ച് ആയ ഹോണ്ടാ സിറ്റി….?”
അല്ല
“ഇന്റീരിയർ ക്ലീൻ ചെയ്യുമ്പോൾ പണിക്കാരന്റെ വായിലെ മുറുക്കാൻ വീണ് സീറ്റ് കേടുവന്ന ഹോണ്ടാ സിറ്റി?”
‘എന്തുവാടെ ഇത്’
കൂടുതൽ വല്ലാത്തൊരു കഥകൾ പറയിപ്പിക്കണ്ട എന്ന് കരുതി ഞാൻ എന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. ഇങ്ങനെയൊരു കസ്റ്റമർ ആൾടെ കരിയറിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു, സന്തോഷം കൊണ്ട് പുള്ളിയുടെ കണ്ണിലൊക്കെ വെള്ളം വന്നു. അലകനെല്ലൂർ കാളയുടെ മുന്നിൽ പിണ്ണാക്കും ചെമ്പ് വെച്ച പോലെ.
ദാറ്റ് മെയ്ഡ് മൈ ഡേ!
അയാളെയും വിളിച്ചുകൊണ്ട് വണ്ടിയുടെ പിറകിലേക്ക് വന്ന് ഞാൻ മാജിക്കുകാരൻ പെട്ടി തുറക്കുന്ന പോലെ ഡിക്കി തുറന്ന് കാണിച്ചപ്പോൾ, സാധനമില്ല!… Read the rest

കല്ലുംമ്പുറത്തെ സന്തുട്ടൻ

എഴുതുന്നതൊക്കെ സ്ഥിരമായി വായിച്ചിട്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ ആണ് ഈ വക്ക് പൊട്ടിയ കഥാപാത്രങ്ങളൊക്കെ കൃത്യമായി നിന്റെ അടുത്ത് തന്നെ വരുന്നതെന്ന്. ഞാനും അത് ആലോചിച്ചിട്ടുണ്ട്. ഈ അടുത്ത് അതിനൊരു ഉത്തരം ഷെവർലെ ക്രൂസ് വിളിച്ചു വന്നു, ഓട്ടോമാറ്റിക്.

എറണാകുളത്തേക്കൊരു ഉച്ച യാത്ര. അന്നും ഇന്നും എന്നും ഒരിടത്തും നേരത്തെ എത്തുന്ന ശീലം ഇല്ല, ഒന്നുകിൽ ലേറ്റ്, അല്ലെങ്കിലും ലേറ്റ്. ഏത് യാത്രയും അവസാന നിമിഷമേ ഞാൻ പുറപ്പെടൂ. അങ്ങനെ മൂന്നു മണിയുടെ മീറ്റിങ്ങിനു പന്ത്രണ്ടു മണിക്ക് ഞാൻ വീട്ടിൽ നിന്നും എന്റെ ഹോണ്ട സിറ്റി സ്റ്റാർട്ടാക്കി, മാന്വൽ.

പെരുമ്പിലാവിലെത്തും മുൻപ് കല്ലുമ്പുറമെത്തിയപ്പോൾ റോഡിലുണ്ട് ഫയർ ഫോഴ്‌സും നാട്ടുകാരും കൂടി ഒരു മഴ മരം മുറിക്കുന്നു. വെട്ടിയിട്ട മരത്തിന് ഇരുവശത്തുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമുള്ള ട്രാഫിക് ബ്ലോക്ക്! കാത്തു നിന്നാൽ സമയം പോവുമെന്ന് ഉറപ്പായപ്പോൾ ഞാൻ ബുദ്ധിപരമായി കാർ നേരെ വലത്തേക്കുള്ള റോഡിലേക്ക് കയറ്റി.
അല്ലെങ്കിലും ഇമ്മാതിരി ക്ണാപ്പ് ഐഡിയാസൊക്കെ ഒ ട്ടി പി യേക്കാൾ വേഗത്തിൽ വരുമല്ലോ. സമയം നഷ്ടപ്പെടുത്തിക്കൂടാ… ഒന്ന് ചുറ്റിത്തിരിഞ്ഞാലും കൊരട്ടിക്കരയിലോ അക്കികാവിലോ ചെന്ന് ഹൈവേയിലേക്ക് കേറാൻ പറ്റും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ദിക്ക് തിരിച്ചറിയുന്നതിലും ഭൂമിശാസ്ത്രം തിട്ടപ്പെടുത്തുന്നതിലും ഞാൻ പണ്ടേ മിടുക്കനാണ്.
ഇത് കണ്ടതും എന്നെപോലെ ധൃതിയുള്ള മൂന്നാലു കാറുകൾ എന്റെ പിറകിൽ കൂടി. റീൽസ് ഇടാതെ നാല് ഫോളോവേഴ്സ്!

ഇട റോഡിൽ കുറച്ച് മുന്നോട്ട് പോയപ്പോൾ തന്നെ എന്റെ ജിപിഎസ് അടിച്ചുപോയി. ദിക്കുമില്ല ഭൂമിശാസ്ത്രവുമില്ല, മിടു മിടുക്കൻ!
ഇപ്പൊ ഗൂഗിൾ മാപ്പ് ഇട്ടു നോക്കിയാൽ തിരിച്ചു പോയി മരം ചാടി കടന്നു പോവാനായിരിക്കും പറയുക. ആ സമയത്താണ് എനിക്ക് അവിടെ വീടുള്ള ഒരു കൂട്ടുകാരനെ ഓർമ്മ വന്നത്. സന്തുട്ടൻ, കല്ലുമ്പുറം വില്ലേജിന്റെ അന്ദോളനവും കുന്നംകുളം താലൂക്കിന്റെ ദോളനവുമായ സന്തുട്ടൻ. മൂത്ത മൂന്ന് പെൺകുട്ടികൾക്ക് ശേഷം അവൻ ജനിച്ചപ്പോ അവന്റെ അച്ഛൻ സന്തുഷ്ടനായത്രേ, അങ്ങനെയിട്ട പേരാണ് സന്തുട്ടൻ.

ഫോണെടുത്ത് അവനെ വഴി ചോദിക്കാൻ വിളിച്ചു. അപ്പോഴുണ്ട് വേറെ ട്വിസ്റ്റ്‌,
“നീ ഇതുവഴിയാണ് പോവുന്നതെങ്കിൽ എന്റെ വീട്ടിലേക്ക് വാടാ”
“പിന്നെ ഒരു ദിവസം വരാടാ…”
“ഒരാൾക്ക് തരാനുള്ള ചോറ് ഒക്കെ എന്റെ വീട്ടിലുണ്ട്”
മറ്റേ മൂവ്!
“ഇല്ലെടാ… കൊച്ചിയിൽ എത്തണം, കുറച്ച് അർജന്റാണ്”
“ശെ… രി”
രണ്ടക്ഷരം മാത്രമേ ആ മറുപടിയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ ശരിയുടെ പിറകിൽ രണ്ടായിരം അർഥങ്ങൾ മറഞ്ഞിരിപ്പുള്ളതായി അവനെ അറിയുന്ന ആർക്കും തിരിച്ചറിയാൻ പറ്റും.
വീട്ടിൽ സ്ഥിരമായി പാല് കൊടുക്കുന്ന ചേട്ടൻ അടുത്ത വീട്ടിൽ കൂടി പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ വരെ പൊസസീവ് അടിച്ച മുതലാണ്. ഇനി ഈ പേരും പറഞ്ഞ് എന്നോട് ആറുമാസം മിണ്ടാതിരിക്കും. ഞാൻ ഒന്ന് കാക്കുലേറ്റ് ചെയ്തു നോക്കി, ഇപ്പൊ കൂടിയ മരം മുറിയുടെ പത്തുമിനിറ്റിന്റെ കൂടെ സന്തുട്ടനൊരു പത്തുമിനുറ്റ്, ഇരുപത് മിനുറ്റ് വൈകലൊക്കെ ഒരു വൈകലാണോ?

വലത്തോട്ട് രണ്ടും ഇടത്തോട്ട് ഒന്നും തിരിവുകൾ തിരിഞ്ഞ് അവന്റെ വീട്ടിലേക്ക് മാത്രമായുള്ള മണ്ണ് റോഡിൽ കേറി മുറ്റത്ത് എത്തിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്. എന്റെ പിറകിൽ ആ നാല് വണ്ടികൾ, ഓ മൈ ഫോളോവേഴ്സ്!… Read the rest

വിക്റ്റർ – 05

ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.

ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

 

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…

പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.

“ഇതിലേക്ക് മാറിയോ?”

ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.

‘I am a part of all that I have met.’

 

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…

“ലോകത്ത് പലയിടത്തും സാമൂഹികമായും സംസ്കാരികമായും രാഷ്ട്രീയമായും നടന്ന പല സംഭവങ്ങളിലും ഈ ഏജൻസിക്ക് പങ്കുണ്ട്, ഇവിടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചില ഹൈ പ്രൊഫൈൽ ക്ലയ്ന്റസിന്റെ തീരുമാനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുകയായിരുന്നു ഞങ്ങളുടെ ജോലി. നിങ്ങളൊക്കെ കരുതുന്നത് പോലെ ഈ ലോകം അതിന്റെ പാട്ടിനു മുന്നോട്ട് പോകുന്നതല്ല… ഇങ്ങനെ ചിലരാണ് ലോകവും മനുഷ്യരും എന്തു ചെയ്യണമെന്നും, എങ്ങനെയാവണം എന്നൊക്കെ തീരുമാനിക്കുന്നത്.

നമ്മളീ കണ്മുന്നിൽ കാണുന്ന സത്യങ്ങളെല്ലാം കുറെ അസത്യങ്ങളുടെ റിഫ്ളക്ഷനാണ്…”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ, ചില നിഗൂഢതകൾ നിഗൂഢതകളായിത്തന്നെ തുടരുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

 

“പത്തുവർഷമായിരുന്നു എന്റെ കോണ്ട്രാക്റ്റ്… കഴിഞ്ഞ വർഷം അതവസാനിച്ചപ്പോൾ റിന്യൂ ചെയ്യാതെ ഞാൻ ഇറങ്ങി. സാധാരണ പുറത്ത് വന്നാലും നമ്മൾ അവരുടെ ക്ളോസ് സർവയ്ലൻസിലായിരിക്കും, ഞാൻ പക്ഷെ ഗോസ്റ്റ് ചെയ്തു. ആർക്കും പിടി കൊടുക്കാതെ  സഞ്ചരിച്ചുകൊണ്ടിരുന്നു. വേറൊന്നിനുമല്ല, എന്റെയുള്ളിലുണ്ടായിരുന്ന ഒരു ട്രാവലറിനെ തൃപ്തിപ്പെടുത്തണമായിരുന്നു എനിക്ക്…  സംഘടനയ്ക്ക് ഇപ്പോൾ എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം… അതായിരിക്കാം അവർ നീ വഴി എന്നിലേക്ക് എത്താൻ ശ്രമിച്ചത്.

“ചിലപ്പോൾ ഏകാക്ഷരയുടെ കേസ് തന്നെ ആണെങ്കിലോ…?” ഞാൻ ചോദിച്ചു.

“ആവാം… ആവാതിരിക്കാം, ഞാൻ എന്തായാലും അവർക്ക് മുന്നിലേക്ക് പോവുകയാണ്, അതിനു മുമ്പായി നിന്നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി, ഇനി ഈ കളത്തിലും കളിയിലും നീ ഉണ്ടാവില്ല”

വിക്റ്റർ പറഞ്ഞു നിർത്തി. കുറെ ഒക്കെ ഭാരം ഒഴിഞ്ഞതുപോലെ തോന്നി എനിക്ക്.

 

എന്നെ തിരിച്ചു ബസ് കയറ്റി വിടാൻ വേണ്ടി മാനന്തവാടിയിലേക്കുള്ള കാർ യാത്രയിലാണു വിക്റ്റർ തന്റെ അന്വേഷണത്തെ പറ്റി പറയുന്നത്…

“ഈജിപ്ഷ്യൻ ട്രഷറർ ഹണ്ടേഴ്സ് രണ്ടുപേരും വയനാടൻ കാടുകളിൽ എത്തിയത് നിധി തേടിയിട്ടായിരുന്നില്ല എന്ന് ഞാൻ കണ്ടുപിടിച്ചു… നിധിയേക്കാൾ വിലപിടിപ്പുള്ള ഒരു മനുഷ്യനെ തേടി ആയിരുന്നു!

പക്ഷെ ഇടയ്ക്ക് വെച്ച് അവരുടെ മിഷനിൽ എന്തോ തെറ്റ് പറ്റി, അപ്പുറത്തുള്ളവർ കളിച്ചതാവാനും മതി, കളിച്ചത് സമയം കൊണ്ടായിരുന്നു… TIME!

ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ അങ്ങോട്ട് റിപ്പോർട്ട് ചെയ്യുക എന്നതല്ലാതെ ഓർഗനൈസേഷൻ കണ്ടെത്തിയ വിവരങ്ങൾ ഞാനുമായി ഷെയർ ചെയ്യുന്ന ഒരു രീതി അവിടെ ഉണ്ടായിരുന്നില്ല.

എന്റെ അന്വേഷണം എട്ടുമാസം പിന്നിട്ടപ്പോൾ മുകളിൽ നിന്നും വന്ന ഒരു എമർജൻസി മെസേജിൽ എല്ലാം സ്റ്റോപ്പ് ചെയ്യുകയായിരുന്നു.”… Read the rest

വിക്റ്റർ – 04

നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.

ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

 

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും

വിക്റ്ററിന് വഴികാണിച്ചുകൊണ്ട്

ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

 

കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു….

വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു,

“അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?” വിക്റ്റർ ചോദിച്ചു.

“ഇല്ല…”

“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126.

അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി

ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”

 

ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.

“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു സംശയമുണ്ടായി.

“സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ?… Read the rest

വിക്റ്റർ – 03

വിഷ്ണുവിന്റെ മെസേജ് വന്നത് പോലെ വേറൊന്നു കൂടി ഈ ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചു. വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ കുറച്ചു ദിവസം മുൻപുള്ള രാത്രി കണ്ട ഒരു സ്വപ്നത്തെ പറ്റി പറഞ്ഞു. മറന്നുപോയ അക്കാര്യം ഓര്‍മ്മ വന്നത് ഞാൻ വാട്സപ്പില്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത് കണ്ട് നോക്കിയപ്പോഴാണത്രെ. എനിക്ക് ബൈക്ക് ആക്സിഡന്റ് പറ്റി ആശുപത്രിയില്‍ ആണെന്ന വിവരമറിയുന്നതായിരുന്നു ആ സ്വപ്നം. എന്നെ അത്ഭുതപ്പെടുത്തിയത് സ്വപ്നം കണ്ടെന്നു പറഞ്ഞ ആ തീയതിയാണ്, തൃശൂരിൽ വെച്ചുണ്ടായ ആ സംഭവത്തിന്റെ അന്ന് രാത്രി!

ഓരോ നഗരത്തിനും അദൃശ്യമായൊരു നിയമമുണ്ട്, അത് കൊച്ചി ആണെങ്കിലും ബാംഗ്ലൂര്‍ ആണെങ്കിലും. അത് തിരിച്ചറിയുമ്പോഴാണ് ഒരാള്‍ ആ നഗരത്തിലെ ഒരാളായി മാറുന്നത്. വിക്റ്റര്‍ വളരെ വേഗത്തില്‍ ഒരു ബാംഗ്ലൂരിയനായി. അവനവിടെ വലിയൊരു നെറ്റ്വർക്ക് തന്നെ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ളവർക്ക് തെരുവുകളിലും ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഇടയിലും കച്ചവടക്കാർക്കിടയിലും ഇൻഫോർമന്റ്സ് ഉണ്ടാവുക സ്വഭാവികമാണ്. പക്ഷെ ആ രണ്ടു മാസം കൊണ്ട് അവനത് എങ്ങനെ ഉണ്ടാക്കി എന്നെനിക്ക് മനസ്സിലായില്ല. സംശയം വിക്റ്റര്‍ തന്നെ തീര്‍ത്തുതന്നു.
“ഒരു നഗരത്തിൽ വന്നു അതിന്റെ ഭാഗമായി എന്നെ പോലൊരാൾ പ്രവർത്തിക്കുമ്പോൾ ഇവിടെയുള്ള എന്നെപോലുള്ള വട്ടന്മാരെ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് and then we exchanged our informant list. They need cash and we need informations.
ചുറ്റിനും നീ കാണുന്ന, അനുഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് കഥകൾ തേടുന്നത് പോലെ ഞാൻ ദുരൂഹതകൾ തേടും, അതിന്റെ ഉത്തരങ്ങൾ തേടും.”

ഇപ്പോൾ ഞാനും ദുരൂഹതകള്‍ തേടാന്‍ ആരംഭിച്ചിരിക്കുന്നു. കൊച്ചിയില്‍ സദാ സമയം എന്‍റെ പിറകില്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. ചിലപ്പോഴിതൊക്കെ എന്റെ തോന്നല്‍ മാത്രമാവാം. അതല്ലെങ്കില്‍ സത്യമാവാം.
ഇനി അതല്ലാത്ത ഒരു സാധ്യത കൂടിയുണ്ട്, പകുതി തോന്നലും പകുതി സത്യവും?
ഓര്‍മ്മ വന്നത് വിക്റ്റര്‍ പണ്ടെന്നോട് ചോദിച്ച ഒരു കാര്യമാണ്
“ഒരാള്‍ നമ്മളോട് ഒരു ചോദ്യം ചോദിച്ച്, A or B എന്നിങ്ങനെ രണ്ടു ഓപ്‌ഷൻസ് തരുന്നു. നമ്മൾ രണ്ടിലേതെങ്കിലും ഒന്ന് ഉത്തരമായി പറയുന്നു. എന്നാല്‍ ശരിയായ ഉത്തരം എ യും ബി യും ചേർന്നതാണെങ്കിലോ ?
“നമ്മുടെ ഉത്തരം പാതി മാത്രം ശരിയാവും”
“അപ്പൊ ആരാ ജയിക്കുന്നത്”
“ചോദ്യം ചോദിച്ച ആൾ.” ഞാന്‍ പറഞ്ഞു.
“അതെ… രണ്ട് ഉത്തരങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു… ഒരുപക്ഷെ ഓപ്‌ഷൻസ് തന്നിലായിരുന്നെങ്കിൽ നമ്മൾ ശരിയുത്തരവും പറഞ്ഞേനെ… എന്നിട്ടും ചോദ്യം ചോദിച്ച ആൾ നമ്മളെ കബളിപ്പിക്കുകയാണ് ചെയ്തത്”

സത്യമറിയാന്‍ ഞാന്‍ തീരുമാനിച്ചു. മുറി പൂട്ടി വീട്ടില്‍ നിന്നും പുറത്തേക്കു പോവുമ്പോള്‍ വാതിലിന് ഇടയില്‍ ഒരു ചെറിയ കടലാസ് കക്ഷണം മടക്കി വെച്ചു. ആരെങ്കിലും വാതില്‍ തുറന്നിട്ടുണ്ടെങ്കില്‍ അത് നിലത്തുവീഴുമല്ലോ. കുറച്ചുസമയം കഴിഞ്ഞ് തിരിച്ചു വന്നു നോക്കുമ്പോള്‍ കടലാസ് കക്ഷണം വാതിലിന്റെ ഇടയില്‍ തന്നെ ഉണ്ട്. പക്ഷെ…… വാതിലിന്റെ ലോക്കില്‍ നിന്നും താഴേക്ക് പതിനൊന്ന് സെന്റിമീറ്റര്‍ അളന്നാണ് ഞാന്‍ അത് വെച്ചിരുന്നത്. ഇപ്പോള്‍ അതായിരുന്നില്ല കണക്ക്. തിരിച്ചു വെച്ച ആള്‍ക്ക് കടലാസ് എവിടെ നിന്നാണ് വീണതെന്ന് മനസ്സിലാക്കാന്‍ കഴിയില്ലല്ലോ!
ലാപ്ടോപ്‌ ബാഗിന്റെ സിബ്ബുകള്‍ തമ്മിലുള്ള അകലം നാല് സെന്റിമീറ്റര്‍ ആയിരുന്നു.… Read the rest

വിക്റ്റർ – 02

സെപ്റ്റംബർ പതിനഞ്ചിനാണ് ഞാൻ ആ പോസ്റ്റ് ഫേസ്ബുക്കിൽ ഇടുന്നത്. പോസ്റ്റ് പബ്ലിക് ആയതിനു പിറകെ എന്തെങ്കിലും സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, ഒരുതരം ഇൻട്യൂഷൻ.
And I always trust my intuitions and instincts.
ഏറ്റവും കൂടുതൽ കമെന്റ് വന്ന പോസ്റ്റ് ആയി അത് പെട്ടെന്ന് മാറി, ഇരുന്നൂറ് എണ്ണത്തോളം! വായിച്ചവരെല്ലാവരും അതിന്റെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, ഞാനും കാത്തിരിക്കുകയായിരുന്നു, എന്നെ തേടി വരാൻ പോവുന്ന കഥകൾക്ക് ….
രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രി, അപ്രതീക്ഷിതമായി സുഹൃത്തും റിലേറ്റീവുമായ വിഷ്ണുവിന്റെ വാട്സാപ്പ് വോയിസ് നോട്ട് വന്നു. അവനിപ്പോൾ ബംഗലൂരുവിലാണ് ജോലി ചെയ്യുന്നത്.
അത് ശരിക്കും നടന്നതായിരുന്നോ എന്നാണ് അവനു അറിയേണ്ടിയിരുന്നത്.
“അതേടാ… രണ്ടായിരത്തി പന്ത്രണ്ടിൽ” ഞാൻ വളരെ ക്യാഷ്വലായി പറഞ്ഞു.
“ഏട്ടാ… ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം, അതേ ഇലവേറ്റട് ടോൾവെയിൽ വെച്ച്!”
തരിപ്പ്! ഞാൻ അത് കേട്ട് കസേരയിൽ നിന്നെഴുന്നേറ്റു.
“ഞാൻ ഒറ്റയ്ക്കായിരുന്നു… രാത്രി ടോൾവെയിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നപ്പോൾ ഒരു ഫ്രണ്ടിനെ വിളിച്ചു പറഞ്ഞശേഷം അവനുവേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെക്കനും പെൺകുട്ടിയും ആ പോസ്റ്റില് പറഞ്ഞപോലെ എന്നെ കടന്നുപോയിട്ട് തിരിച്ചു വന്നത്. ഇങ്ങോട്ട് നിർബന്ധിച്ച് അതേപോലെ വണ്ടി ടോ ചെയ്തു തന്ന് ടോൾവേ ഇറക്കിതന്നപ്പോൾ, ആ പെട്രോൾ പമ്പ് അടച്ചിട്ടുണ്ട്. അവരെന്നെ റൂം വരെ ആക്കിത്തരാമെന്നു പറഞ്ഞു നിൽക്കുമ്പോ എന്റെ ഫ്രണ്ട് അവിടേക്ക് വന്നതുകൊണ്ട് അവര് ഞങ്ങളോട് യാത്ര പറഞ്ഞു പോവുകയാണുണ്ടായത്.. ”
“വിഷ്ണൂ… അവര് അങ്ങനെയൊരു സിഗ്നൽ കാണിച്ചിരുന്നോ?”
കുറച്ച് നേരത്തെ നിശബ്ദതയായിരുന്നു അവന്റെ അടുത്ത് നിന്നും ഉണ്ടായത്.
“ഉം!”
പത്തു വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഒരു രാത്രിയിൽ ആ രണ്ടുപേർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
And now the plot thickens!

ഞാൻ ഓർത്തത് വിക്റ്ററിനെയാണ്. പതിനൊന്നു വർഷമായി അവൻ അപ്രത്യക്ഷമായിട്ട്… കൃത്യമായി പറഞ്ഞാൽ അന്നത്തെ രാത്രിക്ക് ശേഷം. പക്ഷെ ആദ്യം ഞങ്ങൾക്ക് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല, ചിലപ്പോൾ നിന്ന നിൽപ്പിൽ അവൻ മൂന്നാല് ദിവസത്തേക്കൊക്കെ മുങ്ങിക്കളയാറുണ്ട്. അന്വേഷിക്കാൻ വല്ലതും കിട്ടുമ്പോ എല്ലാം മറന്ന് അതിന്റെ പിറകെ അങ്ങ് പോവുന്നതായിരിക്കും എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്. മുമ്പൊരിക്കൽ അതുപോലൊരെണം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ അവനോട് അതിനെപ്പറ്റിയൊന്നു തിരക്കി.
“മടിവാളയില് എന്റെ ഇൻസ്റ്റിറ്റൂട്ടിന് അടുത്ത് ഒരു ജ്യൂസ് ഷോപ്പ് ഉണ്ട് , നല്ല അടിപൊളി ജ്യൂസുകൾ കിട്ടുന്നതുകൊണ്ട് നല്ല തിരക്കുമായിരുന്നു… പക്ഷെ പെട്ടെന്നൊരു ദിവസം അവരത് പൂട്ടി. ഇത്രയും ഇൻവസ്റ്റ് ചെയ്ത്, നല്ല ബിസിനസ് നടക്കുന്ന ഒരു സ്ഥാപനം അവരെന്തിനു പൂട്ടണം, അതിന്റെ പിറകിലൊരു കാരണം ഉണ്ടാവില്ലേ?”
“ഉണ്ടാവും.”
“ആ… ഞാനത് അന്വേഷിക്കാൻ പോയതായിരുന്നു”
ഞാൻ തലയാട്ടി.
“ആ കടയുടെ ലൈസൻസ് ഒരു ഷിമോഗക്കാരന്റെ പേരിലായിരുന്നു… അയാൾക്ക് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങിയതിനെകുറിച്ച് പോലും അറിവില്ല”
എന്റെ ആകാംഷ കൂടി. വിക്റ്റർ തുടർന്നു…
“അയാളുടെ ഐഡി വെച്ച് കട വാടകക്ക് എടുത്തതും ലൈസൻസ് എടുത്തതും ഹോസൂർ ഉള്ള ഒരു കള്ളനാ… പക്ഷെ ആ ജ്യൂസ് കടയിൽ ജീവനക്കാരായി നിന്നിരുന്ന മൂന്നു പേരാണ് അയാൾക്ക് അങ്ങോട്ട് കാശ്കൊടുത്ത് അത് ചെയ്യിപ്പിച്ചത്.… Read the rest

വിക്റ്റർ

പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.

വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!

ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!

ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.

പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!… Read the rest

പട്ടാമ്പി vs എടപ്പാൾ

ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.

“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”

ഞാനൊന്ന് ചഞ്ചലനായി…

“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”

“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”

“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”

“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”

ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,

“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”

അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.

“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”

“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”

‘വാക്സ് കോട്ടിംങ്ങോ, എപ്പ!’

പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.

 

റെഡിയായി ഇറങ്ങാൻ തുടങ്ങിയപ്പോൾ പൊരിഞ്ഞ മഴ, നല്ല ലക്ഷണമാണ്!

മിക്കവാറും ഈ പ്രീ വർഷിപ്ട് പ്രിസ്റ്റ്റിൻ കണ്ടീഷൻ സിംഗിൾ യൂസർ മെഷീൻ വിത്ത് ഔട്ട് ആക്സിഡൻ്റ് ഹിസ്റ്ററി നല്ല വിലയ്ക്ക് തന്നെ അങ്ങേരു കൊണ്ടുപോകും.

ഞാൻ എടപ്പാൾ സഫാരി ഗ്രൗണ്ടിൽ ചെല്ലുമ്പോ പട്ടാമ്പിക്കാരൻ അവിടെ എത്തിയിട്ടുണ്ട്. അയാളുടെ തൊട്ടടുത്ത് നിൽക്കുന്ന ആസിഫ് കയ്യും കലാശവും കാട്ടി എന്തൊക്കെയോ പറയുന്നത് കാണാമായിരുന്നു.

വണ്ടി ഓണർ ആയ എന്നെക്കുറിച്ച് നല്ല ബിൽടപ് കൊടുക്കുന്നതായിരിക്കും, കള്ളൻ!

ചില സെലിബ്രിറ്റികൾ ഉപയോഗിച്ച വണ്ടിക്ക് സെക്കൻ്റ് ഹാൻഡ് മാർക്കറ്റിലും പുതിയ വണ്ടിയുടെ റേറ്റ് കിട്ടാറുണ്ട് എന്ന കാര്യവും എനിക്കോർമ്മ വന്നു. കടും കള്ളൻ!

ബയ്യർ വന്നു സെൽഫി ഒക്കെ എടുക്കോ എന്തോ?

 

ഞാൻ മുടിയൊക്കെ ശരിയാക്കി വണ്ടിയില് നിന്നിറങ്ങി. അടുത്തേക്ക് നടന്നു ചെല്ലുന്ന എന്നെ ആ രണ്ടാളും അന്തർവാഹിനി കണ്ട ബേബി ഷാർക്കിനെ പോലെ നോക്കി.

ഞാൻ ലൈറ്റ് ആയിട്ട് ചിരിച്ച് തല ഇളക്കി ചോദിച്ചു,

“ന്തെ?”

“നീ എന്ത് കാണിക്കാനാണ് വന്നത്?”

“ബുള്ളറ്റ്.”

“ന്നിട്ട് ബുള്ളറ്റ് എവിടെ?”

ഉണ്ട കുടുങ്ങിയെന്ന് അപ്പോഴാണെനിക്ക് ബോധ്യമായത്, മഴ പെയ്തപ്പോൾ നനയണ്ട എന്ന് കരുതി ഞാൻ വീട്ടിൽ നിന്ന് കാർ എടുത്തിട്ടാണ് വന്നത്!!

എൻ്റെ സകലതും വിരിഞ്ഞു. ഭൂമി അങ്ങു പിളർന്നു പോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.

 

മിസ്റ്റർ പട്ടാമ്പി ആസിഫിനെ മാറ്റി നിർത്തി പറഞ്ഞു,

“ഞാൻ വിട്ടു”

“വിടണ്ട, ഇവനേ ഇങ്ങനെയുള്ളൂ, ഇവൻ്റെ വണ്ടി ഉഷാറാ”

“ഉം… ഈ വിസ്മയ ചിന്താഗതിക്കാരൻ വണ്ടിയില് പെട്രോളിന് പകരം ഡീസൽ ഒക്കെ അടിച്ച് ഒടിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും”

സ്വാഭാവികം.

എൻ്റെ കണ്ണ് നിറഞ്ഞു. പെട്രോൾ ടാങ്കില് ഒരിക്കൽ ഒരു പോപ്പിൻസ് മുട്ടായി ഇട്ടിട്ടുണ്ട് എന്നല്ലാതെ, ഡീസൽ ഒന്നും… നിങ്ങള് തന്നെ പറ, എന്നെക്കൊണ്ട് അതിനു സാധിക്ക്വോ?… Read the rest

ബോലോ താരാ ര ര!

രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.
തൊട്ടടുത്തുള്ള പിജിയിലെ പെൺകുട്ടികൾക്ക് വായ നോക്കാൻ ആരെങ്കിലും വേണ്ടേ എന്ന് കരുതി ഷാജിറിന്റെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു ഞാനും മാമുവും. അപ്പോഴാണ് ഞങ്ങളുടെ മൂന്നു നില അപാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന,  സർദാർജി അവിടേക്ക് വന്ന് ഷാജിറിനോട്‌ ഹിന്ദിയിൽ ചോദിക്കുന്നത്,
“ഷാജിർ… ഇന്നലെ ആരാ ഇവിടെ നിന്ന് പരിപ്പ് വാങ്ങിച്ചത്?
“കുറെ പേര് വാങ്ങിച്ചിരുന്നു, കൃത്യമായിട്ട് ഓർമ്മയില്ല” എന്ന ഷാജിറിന്റെ മറുപടി കേട്ട് സർദാർജി നിരാശയോടെ തിരിച്ചു നടന്നു.
ഒന്നും മനസിലാവാതെ നിന്ന ഞങ്ങളോട് ഷാജിർ പറഞ്ഞു,
“ഇയാള് എന്നും വരും, ഇന്നലെ ഇവിടെ നിന്നാരാ കോളിഫ്‌ളവർ വാങ്ങിച്ചത്, ഗ്രീൻപീസ് വാങ്ങിച്ചത്, ചിക്കൻ മസാല വാങ്ങിച്ചത് എന്നൊക്കെ ചോദിച്ച്…”
“അതെന്താ?”
“ആവോ… പക്ഷെ മാമൂ, എല്ലാ ദിവസവും നിങ്ങള് വാങ്ങിക്കുന്ന സാധനങ്ങളാണ് അയാള് പിറ്റേ ദിവസം വന്നു കൃത്യമായി ചോദിക്കുന്നത്”
മാമുവും ഞാനും പരസ്പരം നോക്കി.
“എന്റെ കൈപ്പുണ്യത്തിന്റെ മണം അടിച്ചിട്ടാവും!’ മാമു അഭിമാനത്തോടെ എന്നോട് പറഞ്ഞു.
“ഷാജിറെ ഇനി അയാള് വന്നു ചോദിക്കുമ്പോൾ ഞങ്ങളാണ് വാങ്ങിച്ചതെന്ന് പറഞ്ഞേക്ക്… ഞാനാണ് അവിടുത്തെ കുക്കറെന്നും, അല്ല കുക്കെന്നും!”
‘ഹോ…. സ്വാദിന്റെ മണം പരത്തുന്ന കുറച്ച് മലയാളി ചെറുപ്പക്കാർ, ആ രുചിയുടെ ഉറവിടം അന്വേഷിച്ച് നടക്കുന്ന ആഹാരപ്രിയനായ ഒരു സർദാർജി… വെറും ഫീൽ ഗുഡ്!’
തന്റെ കുക്കിങ്ങിന് ഒരു നോർത്ത് ഇന്ത്യൻ കോമ്പ്ലിമെന്റ് കിട്ടിയ ആ ഹരത്തില് മാമു അന്ന് രാത്രി കടലക്കറി ആണ്  വെച്ചത്. ജഗൻ പാത്രങ്ങൾ കഴുകി വെക്കുമ്പോൾ ഞങ്ങൾ,
ഭക്ഷണം നൽകി പോക്കറ്റിലാക്കിയ
സർദാർജിയുടെ സ്വിഫ്റ്റ്‌ കാർ എടുത്ത് നന്ദി ഹിൽസിൽ ടൂർ പോവുന്നതും, അയാളുടെ ഇൻവെസ്റ്റ്മെന്റിൽ മടിവാളയിൽ ഒരു നോർത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു!
പിറ്റേന്ന് രാവിലെ ഒരു ഇന്റർവ്യൂ ന് പോവാനായി പതിവില്ലാതെ നേരത്തെ എഴുന്നേറ്റ് ഇറങ്ങിയ ഞങ്ങൾ ഒരു കാഴ്ച കണ്ടു.
തൊട്ടു താഴെയുള്ള റോഡിൽ പാർക്കിൽ ചെയ്യാറുള്ള തന്റെ വെള്ള സ്വിഫ്റ്റിന്റെ മുകളിൽ നിന്നും സർദാർജി കടലക്കറി വടിച്ചു കളയുന്നു!
നല്ല പരിചയമുള്ള കടലക്കറി!!
എന്നും രാത്രി ബാക്കി വരുന്ന ഫുഡ് ഓപ്പോസിറ്റ് ഉള്ള ഒഴിഞ്ഞ പറമ്പിലേക്ക്  ടെറസിൽ നിന്നും നീട്ടി എറിയലായിരുന്നു ജഗന്റെ പതിവ്.
Read the rest

ചാട്ടം

ജീവിതത്തിൽ നേരിട്ട ഏറ്റവും പ്രൈസ് ലെസ് ചോദ്യം എന്തായിരുന്നു? എനിക്കത് വളരെ പണ്ടൊരു നിലാവില്ലാത്ത രാത്രി, പൊന്നാനി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചോദിച്ച ചോദ്യമാണ്.

അന്നൊക്കെ കൊച്ചിയിലേക്കുള്ള പോക്കും വരവും മിക്കതും ബസ്സിലാണ്. രാത്രി പന്ത്രണ്ടിനോ ഒരു മണിക്കോ ഒക്കെ ഹൈവേയിലെ സ്റ്റോപ്പിൽ ബസ്സിറങ്ങി പിന്നങ്ങോട്ടുള്ള മുക്കാൽ കിലോമീറ്റർ ഇരുട്ടിനോട് മിണ്ടിയും പറഞ്ഞും അങ്ങനെ നടക്കും. രാത്രി ലേറ്റാവുന്നത് കൊണ്ട് ഗേറ്റ് നേരത്തെ പൂട്ടിക്കോളാൻ വിളിച്ചുപറയാറുണ്ട്. എന്നിട്ട് ചിലപ്പൊ ബാഗ് അപ്പുറത്തേക്ക് ഇട്ടിട്ടു ചാടും, അല്ലെങ്കിൽ തോളത്തു തൂക്കി തന്നെ ചാടും, ജസ്റ്റ് തിരക്കഥാകൃത്ത് തിങ്ങ്സ്.

വരിക്ക പ്ലാവിന്റെ ചക്ക പഴുത്ത മണമുള്ള ഒരു രാത്രി. മാണൂർ പള്ളിടെ അവിടെ കെ എസ് ആർ ടി സി ഇറങ്ങി നടന്നു… ഇരുട്ടിലൂടെ നടക്കുമ്പോൾ ലൈറ്റ് അടിക്കുന്നു ശീലം ഇന്നുമില്ല…
നടന്ന് വീടിൻ്റെ തൊട്ടടുത്ത്, ഒരു ഇരുനൂറ്റി അമ്പത് മീറ്റർ എത്തിയപ്പോൾ, ദാ എതിരെ നിന്നും പൊന്നാനി സ്റ്റേഷനിലെ വെള്ള ബൊലേറോ മെല്ലെ വരുന്നു.
അസമയം, സംശയാസ്പദമായ സാഹചര്യം. എൻ്റെ അടുത്ത് വണ്ടി നിർത്തി അതിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും കാര്യം തിരക്കി. കൊച്ചിയിൽ നിന്ന് വരുന്ന വഴി ബസ് ഇറങ്ങി നടക്കുന്നതാണെന്നു പറഞ്ഞു.
വീട് ആ കാണുന്നതാണെന്നു ചൂണ്ടിക്കാണിക്കുക ചെയ്തത്തോടെ അവര് വിട്ടു. പക്ഷെ ശരിക്കും വിട്ടിട്ടുണ്ടായിരുന്നില്ല. ജീപ്പ് മുന്നോട്ട് ഒന്ന് എടുക്കുന്നതായി കാണിച്ച് അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാണോ കയറി പോവുന്നത് എന്ന് നോക്കാൻ!

‘ഞാൻ എന്തിന് പതറണം, എന്റെ സ്വന്തം വീടല്ലേ’ എന്ന ധൈര്യത്തോടെ ഗേറ്റ് ന് അടുത്തെത്തിയപ്പൊ, ഒൻപത് മണിക്കേ പൂട്ടിയ ഗേറ്റ് എന്നെ നോക്കി ഡർബാർ രാഗത്തിൽ ചിരിക്കുന്നു!
പതറി!!
തിരിഞ്ഞു ബൊലേറോയിലേക്ക് നോക്കിയപ്പോൾ പോലീസുകാരിൽ ഒരാളുടെ കണ്ണ് വണ്ടിയ്ക്കുള്ളിലെ റിയർ വ്യൂ മിററിലും മറ്റേയാളുടെ കണ്ണ് ഡ്രൈവിങ് സൈഡിലെ സൈഡ് മിററിലും ഞാൻ കണ്ടു!

രണ്ട് ഒപ്ഷനാണ് മുന്നിലുള്ളത്.
തിരിച്ച് നടന്നുചെന്ന്… ‘സേർ, ഗെയിറ്റ് പൂട്ടിയിട്ടുണ്ട്… ഞാനൊന്നു ചാടിക്കോട്ടെ?’ എന്ന് ചോദിക്കുക. അപ്പോൾ ഉണ്ടാവുന്ന അവരുടെ മുഖത്തെ റിയാക്ഷൻ മനസിലെ ചില്ലു ഭരണിയിൽ ഉപ്പിലിട്ട് സൂക്ഷിക്കുക. അല്ലെങ്കിൽ അമ്മയെ ഫോൺ വിളിച്ച് റേഷൻ കാർഡ് എടുത്ത് പുറത്തേക്ക് വരാൻ പറയുക.
പക്ഷേ എനിക്കൊരു ഓരോപ്ഷൻ ത്രീ കൂടി ഉണ്ടായിരുന്നു!
ഞാൻ ഗെയിറ്റ് ചാടി!! പോലീസുകാര് രണ്ടും, ജ്ജും ജ്ജും ന്ന് വണ്ടി തുറന്ന് ഓടിവന്ന് അപ്പുറം, ഞാൻ ഇപ്പുറം. നടുവിൽ ഷട്ടിൽ കോർട്ടിൻ്റെ നെറ്റ് പോലെ എൻ്റെ ഗെയിറ്റും.

എന്റെ മതിലിനപ്പുറം കിതച്ചുകൊണ്ട് നിന്നിരുന്ന അവർക്ക്, ഫോണെടുത്ത് വീടിനു മുന്നിൽ നിന്നെടുത്ത എന്റെ സെൽഫികൾ കാണിച്ച്, ഡോക്ടർ സണ്ണിയോട് ഗംഗ, നാഗവല്ലിയുടെ ആഭരണത്തെകുറിച്ച് പറയും പോലെ വിവരിച്ചുകൊടുത്തു.
അവരിലൊരാൾ കൺവിൻസ്ഡായി…
അപ്പോഴും മറ്റെ പോലീസുകാരന്റെ മുഖത്ത് ഒരു വിശ്വാസക്കുറവ്…. അയാൾ പതിയെ നടന്നു ഗേറ്റ് നു അടുത്തേക്ക് വന്നു…
“നിന്നെ കണ്ടാ കള്ളൻ ആയിട്ടൊന്നും തോന്നുന്നില്ല…”
‘ആശ്വാസം!’
“പക്ഷേ സത്യം പറ… ഇത് നിൻ്റെ…. കാമുകിയുടെ വീടല്ലെ?”
നേരത്തെ പറഞ്ഞ ആ പ്രൈസ് ലെസ് ചോദ്യം!… Read the rest

ഡിന്നർ ഡേറ്റ്

ഇടപ്പള്ളിയിലെ നല്ല ഒരു റെസ്റ്ററന്റിൽ വിശന്നുപൊളിഞ്ഞ് ഡിന്നർ കഴിക്കാൻ പോയതാണ്, ഒറ്റയ്‌ക്കെയുള്ളൂ… ഒരു ടേബിളിൽ ചെന്ന് ഇരുന്നപ്പോൾ സ്റ്റാഫ് വന്നിട്ട് പറഞ്ഞു
“സർ നല്ല റഷുണ്ട്”
“ഇപ്പൊ ചുട്ടതാണോ?”
“അതല്ല സർ, തിരക്കാണ്”
“ഓ.. ആ റഷ്”
എനിക്കപ്പഴാണ് ബൾബ് കത്തിയത്…
“ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ടേബിൾ ഷെയർ ചെയ്യാമോ”
‘ബുദ്ധിമുട്ടണ്ട്… വൈ ഷുഡ് ഐ?’
വല്യ പൊതുജനതാൽപര്യാർത്ഥത്തിനുള്ള മൂഡ് ഇല്ലാത്തതുകൊണ്ട് ഞാനൊരു നുണ പറഞ്ഞു,
“ചിലപ്പൊ ഒരാള് കൂടി വരും”
അയാള് ‘ഓക്കെ’ന്നു പറഞ്ഞ് മെനു കാർഡ് തന്നിട്ട് പോയി.

ഓർഡർ എടുക്കാൻ വന്നത് വേറൊരാളാണ്. മെനു വിശദമായി വായിച്ചറിഞ്ഞ്, വെയിറ്ററോട് ആറേഴ്‌ ഡൗട്ടും ചോദിച്ച് അവസാനം പകലാണെങ്കിൽ ബിരിയാണിയും രാത്രിയാണെങ്കിൽ അൽഫാമും ഓഡർ ചെയ്യുന്ന ചില പരമ്പരാഗത ബോറൻമാരെ പോലെയായിരുന്നില്ല ഞാൻ.
“ഈ ബീഫ്‌ വറ്റൽ മുളക്‌ റോസ്റ്റിൽ നിങ്ങള് ഏത് ഓയിലാണ് യൂസ് ചെയ്യാറ്?”
“സൺ ഫ്‌ളവർ ഓയിലാണ് സർ”
“ചെമ്മീൻ കിഴിയാണോ മഞ്ചൂരിയനാണോ സ്പൈസി?”
“മഞ്ചൂരിയനാണ് സർ”
“ന്നാ ഒരു പീസ് ആൽഫാമെടുത്തോ”

എന്റെ കോഴി വരുന്നതിനു മുൻപാണ് അവൻ വന്നത്. ഏർളി ട്വന്റിസിൽ ഉള്ള ഒരു പയ്യൻ എന്റെ ഓപ്പോസിറ്റ് ചെയറിൽ! അവനോട് ഏതെങ്കിലും സ്റ്റാഫ് ചുട്ട റഷിന്റെ കാര്യം പറഞ്ഞു കാണും. എന്തെങ്കിലുമാവട്ടെന്ന് ഞാനും വിചാരിച്ചു.
ആസനസ്ഥനായതും “ഇവിടുത്തെ ഫുഡ് എങ്ങനെയുണ്ട്?” എന്ന ഓപ്പണിങ് ക്വസ്റ്റിനിൽ അവനങ്ങ് തുടങ്ങി അവന്റെ സംസാരം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറ് തുറന്നത് പോലെ, ധാര ധാര ധാര! സത്യം പറയാലോ.. എന്നെ എന്റെ മയോണയ്‌സിലേക്ക് നോക്കാനായി കണ്ണെടുക്കാൻ പോലും അവൻ സമ്മതിച്ചിട്ടില്ല. കുവൈറ്റിൽ റിഗ്ഗിൽ ആണ്
ജോലിയെന്നും, ഇരുപത്തിയഞ്ചാം വയസ്സിൽ ഇന്നോവ ക്രിസ്റ്റ വിത്ത് ഫാൻസി നമ്പർ വാങ്ങിയെന്നും, കല്യാണം നോക്കുന്നുണ്ടെന്നും… സങ്കൽപ്പത്തിലെ പെണ്കുട്ടിയുടെ ചേലും, നാലാം ക്ലാസിലെ പ്രണയവും, പത്താം ക്ലാസിലെ റോൾ നമ്പറും, ഗൂഗിൾ ക്രോമിൽ ലാസ്റ്റ് സെർച്ച് ചെയ്ത കീവേർഡും വരെ അവൻ പറഞ്ഞു.
സംസാരത്തിനിടെ അവൻ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒരു വാക്കായിരുന്നു, “എനിക്ക് കുഴപ്പമൊന്നുമില്ല… എനിക്ക് കുഴപ്പമൊന്നുമില്ല.. “ന്ന്. അതിലെനിക്ക് ശക്തമായ വിയോജിപ്പുണ്ടായി, എന്തോ കുഴപ്പം, ണ്ട്!

ഇടയ്ക്ക് അവൻ പൊറോട്ടയും ചിക്കൻ സ്റ്റ്യൂവും ഓർഡർ ചെയ്യുമ്പോൾ മാത്രമാണ് ഒരു ഗ്യാപ് വന്നത്. പിന്നെ വീണ്ടും,
“പണ്ട് ഞാൻ നൂറു രൂപയും ഇരുന്നൂറു രൂപയുമൊക്കെ കടം വാങ്ങി നടന്നിട്ടുണ്ട്, ഇപ്പൊ ആളുകൾ എന്നോടാണ് കടം ചോദിക്കുന്നത്…. ഞാൻ വാരിക്കോരി കൊടുക്കും, എനിക്ക് കുഴപ്പമൊന്നുമില്ല..”
എ ബി ഡിവില്ലിയേഴ്സ് ഫോമിലായ പോലത്തെ ഇന്നിംഗ്‌സ് ആണ് ഷഗോദരൻ കളിക്കുന്നത്.
“ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് വീട്ടിൽ പോവാൻ കാശില്ലെന്നു വിഷമം പറഞ്ഞ ഒരാൾക്ക് ഞാൻ അഞ്ഞൂറ് രൂപ കൊടുത്തു, കണ്ടാലറിയാം കള്ളുകുടിക്കാൻ ആണ്…പക്ഷെ ഞാൻ കൊടുത്തു… എനിക്ക് കുഴപ്പമൊന്നുമില്ല”
‘പിന്നെ എനിക്കാണോടാ കുഴപ്പം?’
കുവൈറ്റി ദിനാറെന്നല്ല, ഒരു കറൻസിയും ലോകത്തൊരു മനുഷ്യനോടും ഇമ്മാതിരി ക്രൂരത ചെയ്യരുത്.

കഴിക്കുന്നതിനിടെ ഇങ്ങനെ വായിട്ടലച്ചിട്ടും
ആദ്യം തീന്നത് അവന്റെ ഫുഡാണ്.
“ചേട്ടന് ഞാനൊരു ജ്യൂസ് പറയട്ടെ?”
‘ഇത് ജ്യൂസിൽ നിക്കില്ല, റെഡ് ബുള്ളില് ഉപ്പുസോഡയും ഗ്ലൂക്കോസ് പൗഡറും കലക്കി കുലുക്കി കുടിക്കേണ്ടി വരും’ ഞാൻ മനസ്സിൽ പറഞ്ഞു.… Read the rest

പുഷ്പരാജ് വെഡ്‌സ് ശോഭിത

നാട്ടിലെ സ്റ്റേഷനിൽ പുതുതായി ചാർജെടുത്തത് അമ്പതിനായിരം mAh ന്റെ ചാർജും, ആന്റണി ദാസന്റെ പാട്ടുകളുടെ എനർജിയുമുള്ള ഒരു പോലീസുകാരനായിരുന്നു, സി ഐ പുഷ്പരാജ്!
സ്റ്റേഷൻ പരിധിയിലുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ഉദ്ഘാടനങ്ങൾക്ക് പുഷ്പരാജിനെ വിളിക്കുമ്പൊ അങ്ങേര് ഒരു ടോർച്ചും കയ്യിൽ പിടിച്ച് പോവുമായിരുന്നു. രണ്ട് ഉദ്ഘാടനങ്ങൾ കഴിഞ്ഞു, മൂന്നാമത്തേന് പോവാനും അങ്ങേര് ടോർച്ച് എടുക്കാൻ ഒരുങ്ങിയപ്പോൾ കൊണ്സ്റ്റബിൾ ബോബി പറഞ്ഞു
“സാർ, ലൈറ്റ് നമ്മള് കൊണ്ടുപോവണ്ട.. അവിടെ ഉണ്ടാവും”
അപ്പഴാണ് പുഷ്പരാജ് പണ്ട് കുണ്ടറ സ്റ്റേഷനിലുണ്ടായിരുന്ന കാലത്തെ ഒരു ഫ്ളഡ് ലൈറ്റ്‌ വോളീബോൾ ടൂർണമെന്റ് ഉൽഘടിക്കാൻ പോയ ആ കഥ പറഞ്ഞത്…

നിസ്സാര കേസുകൾക്ക് പോലും ദേശ് വാസിയോംസിന്റെ കട്ടയും പടവും അടിച്ച് മടക്കി ആൾറെഡി നാട്ടിൽ ഒരു ടെറർ അറ്റമോസ്ഫിയർ സൃഷ്ടിച്ചെടുത്തിട്ടുള്ള പുഷ്പൻ സി ഐ, ഉദ്ഘാടകനായി ആ മൈതാനത്തെത്തി വിരിഞ്ഞങ്ങനെ നിന്നു. പക്ഷെ, സി ഐ ടെ കയ്യിന്റെ ചൂടറിഞ്ഞിട്ടുള്ള ഏതോ വിരുതന്മാർ മത്സരത്തിനിടെ ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത് പുഷ്പരാജിനെ പെടച്ച് പപ്പടമാക്കി. വെളിച്ചം തിരിച്ച് വന്നപ്പോ വളഞ്ഞ കൂമ്പും വിളഞ്ഞ കവിളുമായി പുഷ്പരാജ് നിന്നു, തച്ചവർ ആരാണെന്ന് പോലുമറിയാതെ…

“അടി കിട്ടുമ്പോ തിരിച്ചടിക്കാനോ തടുക്കാനോ പറ്റിയില്ലെങ്കിലുത്തെക്കാളും വിഷമമാണ് ബോബീ, അടിച്ചതാരാണെന്ന് അറിയാതിരിക്കുന്ന ആ അവസ്‌ഥ!”

ഒരു ട്രാൻസ്ഫർ ഒപ്പിച്ച്, ഇനിയൊരിക്കലും ആ നശിച്ച നാട്ടിൽ കാലുകുത്തില്ല എന്ന കഠിനപ്രതിജ്ഞ ചൊല്ലി നടന്നിരുന്ന പുഷ്പരാജിന് പക്ഷെ നെക്സ്റ്റ് മിഥുനത്തിൽ തന്നെ വാക്ക് തെറ്റിക്കേണ്ടി വന്നു. ഡിപ്പാർട്ട്‌മെന്റ് വീണ്ടും കുണ്ടറയിലേക്ക് തട്ടിയതല്ല, മാട്രിമോണിയിൽ കണ്ട കുണ്ടറക്കാരി ശോഭിത നെഞ്ചിൽ തട്ടി.

സ്വന്തം നാടായ ആറ്റിങ്ങലിൽ നിന്നും ബന്ധുക്കളെയും കൂട്ടി പുഷ്പരാജ് ശോഭിതയുടെ വീട്ടിലെത്തി പെണ്ണ് കണ്ടു, തട്ടിയ നെഞ്ചിൽ ശോഭിത കയറിയങ്ങിരുന്നു… രണ്ടുപേരും മാത്രമായി മുറിയിൽ ഇരുന്നു സംസാരിക്കുന്ന ആ മൊമെന്റിൽ പുഷ്പരാജ് പറഞ്ഞു,
“എന്റെ കല്യാണം ഗുരുവായൂർ വെച്ച് നടത്തണം എന്ന് അമ്മയ്ക്കൊരു നേർച്ച ഉണ്ട്”
“സാരല്യ ചേട്ടാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ…”
പുഷ്പരാജ് പുഞ്ചിരിച്ചു. ആ പുഞ്ചിരി കെ-റെയിനേക്കാൾ വേഗത്തിൽ പോയി നിന്നത് ആഗസ്റ്റ് 16 നാണ്, പത്തിനും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ. ശോഭിത മഞ്ഞ കുറ്റിയിൽ വന്നു നിന്നു, സോറി മഞ്ഞ സാരിയിൽ വന്നു നിന്നു. പുഷ്പരാജ് കെട്ടി.

ഗുരുവായൂർ അമ്പലത്തിന്റെ നടപന്തലിൽ താലികെട്ടലും മാലയിടലും കഴിഞ്ഞു നിൽക്കുമ്പോൾ പുഷ്പരാജിന്റെ അച്ഛൻ ശോഭിതയുടെ അടുത്തേക്ക് വന്നിട്ട് കൈപിടിച്ചിട്ടു പറഞ്ഞു, “മോളെ… കൊളുത്താതെ തന്നെ പൊട്ടുന്ന ഒരു പന്നിപടക്കമാണ് എന്റെ മോൻ… മോളൊന്നു സൂക്ഷിക്കണം”
“സാരല്യ അച്ഛാ, ഇതൊക്കെ പ്രകൃതീല് ഇള്ളതല്ലേ”
അച്ഛനാ മരുമോളെ ഒന്ന് അടിമുടി നോക്കി
‘എവിടെയോ…. എന്തോ തകരാറ് പോലെ…’

ആറ്റിങ്ങലിൽ നിന്ന് ചെക്കന്റെ കാർ കൂടാതെ ഒരു ടൂറിസ്റ്റ് ബസ് ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്. സദ്യ പെട്ടെന്ന് കഴിച്ചിട്ട് വന്ന പുഷ്പരാജ് പെങ്ങളുടെ ഭർത്താവിന് ഒരു പതിനായിരം രൂപ എടുത്ത് കൊടുത്തിട്ട് പറഞ്ഞു “ടൂറിസ്റ്റ് ബസിലുള്ളവരെ ഗുരുവായൂർ ആനക്കോട്ടയും, തൃശൂർ സൂ വും ഒക്കെ കാണിച്ചിട്ട് ആറ്റിങ്ങലിലേക്ക് പതുക്കെ എത്തിയാ മതി, വളരെ പതുക്കെ…”
കാര്യം മനസ്സിലായ അളിയൻ പുഷ്പരാജിനെ നോക്കി ഒന്നു പുഞ്ചിരിച്ചു.… Read the rest

%d bloggers like this: