നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.
ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.
ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!
6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.
ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും
വിക്റ്ററിന് വഴികാണിച്ചുകൊണ്ട്
ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.
കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു….
വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.
തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു,
“അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?” വിക്റ്റർ ചോദിച്ചു.
“ഇല്ല…”
“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126.
അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി
ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”
ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.
“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”
വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു സംശയമുണ്ടായി.
“സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ?… Read the rest