“ദീപൂ,എടാ നീക്കടാ “

കാര്‍ത്തികിണ്റ്റെ ശബ്ദമാണതെന്ന്‌ പാതിമയക്കത്തില്‍ ഞാനറിഞ്ഞു.

സമയം നോക്കി, നാലുമണി കഴിഞ്ഞിട്ടേയുള്ളൂ,ഞാന്‍ തിരിഞ്ഞുകിടന്നു.

അവന്‌ വിടാനുള്ള ഭാവമില്ല,”വേഗം കുളിച്ച്‌ വാടാ,ഇപ്പോ തന്നെ ഒരു സ്ഥലം വരെ പോകാന്‍ഉണ്ട്‌. അവണ്റ്റെ ഭാവം കണ്ടപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല.

കുറ്റിപ്പുറം പാലത്തിലൂടെ അഞ്ചുമണിയുടെ തണുത്തകാറ്റ് ഒരുപൊടിപോലും വിടാതെ മുഖത്തടിക്കൂമ്പോഴാണ്‌ ഞാന്‍ അവനോട്‌ ചോദിച്ചത്‌.
“എവിടേക്കാടാ ഈ സമയത്ത്‌”?.

“ഞാന്‍ ഇന്ന്‌ പുലര്‍ച്ചെ തിരുന്നാവായ നിളാതീരത്ത്‌ നവാമുകുന്ദക്ഷേത്രത്തില്‍ നില്‍ക്ക്ന്നതായി ഒരു സ്വപ്നം കണ്ടു. ഇപ്പോള്‍ നമ്മള്‍ ആ സ്വപനത്തിണ്റ്റെ വഴിയേയാണ്‌ യാത്ര ചെയ്യുന്നത്‌. ”

എനിക്ക്‌ എണ്റ്റെ ഉറക്കം പോയതിണ്റ്റെ ദേഷ്യമായിരുന്നു “നീ ഒറ്റ്യ്‌ ക്കല്ലെ നിളാതീരത്ത്‌ നിന്നിരുന്നുന്നത്‌, പിന്നെന്തിനാ ഈ നേരത്ത്‌ എന്നെ പിടിച്ചുകൊണ്ടുവന്നത്‌?

അവന്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു,” സാധാരണ ഇമ്മാതിരി ഭ്രാന്തൊക്കെ നീയല്ലേ ചെയ്യാറ്‌,പക്ഷെ നീയിങ്ങനെ പോകുമ്പോ ഒറ്റ്യ്‌ ക്ക്‌ പോകുo ,കൂട്ടിന്‌ ളുണ്ടല്ലോ,നിണ്റ്റെ ആത്മാവ്‌.ഞാന്‍ നിന്നെകൂട്ടി പോകുന്നു അത്രമാത്രം.

“തിരുനാവായ വളരെ അടുത്തല്ലെ. എന്താ ഇന്ന്, ഈ സമയത്ത്‌ തന്നെ പോകണം എന്നൊരുവാശി?”

“നിനക്കെ ഇത്തരം ഭ്രാന്തൊക്കെ പറഞ്ഞുമനസ്സിലക്കിതരണ്ട കാര്യമില്ലല്ലോ.അവിടേ എന്തോ എനിക്കായി കരുതിവെച്ചിട്ടുണ്ട്‌,ഇപ്പോള്‍ തന്നെ പോകണം.’എന്തിന്‌ വേണ്ടിയാണ്‌ ഞാന്‍ ആ സ്വപ്നം കണ്ടത്‌?’ ആ ചോദ്യത്തിണ്റ്റെ ഉത്തരം തേടിയാണ്‌ ഈ യാത്ര. അതിണ്റ്റെ ഉത്തരം അവിടുന്നേ കിട്ടൂ, അത്‌ പറഞ്ഞുതരാന്‍ നിനക്കല്ലാതെ മറ്റര്‍ക്കു0 കഴിയുകയുമ്മില്ല”

ഞാന്‍ പിന്നെ ഒന്നുo ചോദിച്ചില്ല. “ഒഴുക്ക്നിലച്ച നിളയുടെ തീരത്ത്‌ ,നവാമുകുന്ദനെ തൊഴുതുവന്നിറങ്ങി നില്‍ക്ക്മ്പോള്‍ , അവന്‍ ഇനി എന്തു ചെയ്യണം എന്ന ഭാവത്തില്‍ എണ്റ്റെ മുഖത്തേക്ക്‌ നോക്കി.

“നിന്നെ ഇവിടേക്ക്‌ വിളിച്ചയാള്‍ നിന്നെ തേടിവരു ,നമുക്ക്‌ കാത്തിരിക്കാം”. ആല്‍മരച്ചോട്ടില്‍ അവന്‍ പുഴയിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ , ഞാന്‍ അവനെ കുറിച്ച്‌ ചിന്തിച്ചുകാര്‍ത്തിക്‌,ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ട ഒരു പെണ്‍ കുട്ടിയെ ആറുവര്‍ഷമായി പ്രണയിക്കുന്നവന്‍.അവളെകുറിച്ച്‌ ഒന്നു0  അറിയില്ലെങ്കിലും വേരോരു പെണ്‍കുട്ടിയെയും സ്വീകരിക്കാന്‍ അവന്‍ തയ്യാറല്ല, ഒരുപാടു തവണ സ്വപനത്തില്‍ കാണാറുള്ള അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ഓരോ നിമിഷവും അവളെ തേടികൊണ്ടിരിക്കുകയാണ്‌ അവന്‍.ഇവന്‍ ഇങ്ങനെ ചാടിപുറപ്പെടണമെങ്കില്‍ ഇന്നലെ ആ സ്വപ്നത്തില്‍ അവളെ കൂടെ കണ്ടിരുന്നിരിക്കണം.

“”ദീപൂ നോക്കെടാ,അവള്‍”.ഇവളാണ്‌ എന്നെ ഇവിടേക്ക്‌ വിളിച്ചത്‌”ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അവണ്റ്റെ മുഖത്ത്‌, പുഴയില്‍ ബലിയിട്ട്‌ മുങ്ങിനിവരുന്ന ആ പെണ്‍കുട്ടിയെ ചൂണ്ടികാണിക്കുമ്പോള്‍.

“ഇന്ന് ഞാന്‍ അവളെ പരിചയപെടും , ഇനി കാണാതിരിക്കാന്‍ എനിക്ക്‌ വയ്യ. ”

അവളും അവളോടൊപ്പമുള്ളവരുo  കല്‍പടവുകള്‍ കയറിവന്നത്‌ ഞങ്ങളുടെ അടുത്തേക്കയിരുന്നു.

അവണ്റ്റെ വിശ്വാസം ശരിയായിരുന്നു,ഈ ലോകത്ത്‌ ഒരാള്‍ക്ക്‌, ഒരുപെണ്‍കുട്ടി ജനിച്ചിട്ടുണ്ട്‌.അവളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍,അതാണ്‌ ജീവിതത്തിലെ ഏവും വലിയ ഭാഗ്യം.ഇന്നാണ്‌ അവണ്റ്റെ ജീവിതത്തിലെ ആ ദിനം.ഞാന്‍ മനസ്സിലോര്‍ത്തൂ.

അവന്‍ അവളോടൊന്ന്‌ ചിരിച്ചു.പക്ഷെ അവള്‍ അത്‌ കണ്ടില്ല . അവരുടെ കൂട്ടത്തിലെ ഒര്‌ സ്ത്രീ മാത്രമാണ്‌ ഞങ്ങളെ ശ്രദ്ധിച്ചത്‌.

“കുട്ടിയെ പരിചയമുണ്ടോ”?

“ഉം , എവിടെയോ വെച്ച്‌ കണ്ടിട്ടുണ്ട്‌.”

“അത്‌ ഇവളെതന്നെ ആയികൊള്ളണം എന്നില്ല,ഇവളുടെ ചേച്ചി ഗ്രീഷ്മയും ഇവളുടെ അതേ പോലെയാണ്‌. കണ്ടാല്‍ ഒരു വ്യത്യാസവും ഇല്ല”.

“ഗ്രീഷ്മ ……. എവിടെ?”

അവര്‍ ഒന്നൂം പറഞ്ഞില്ല.

ഞങ്ങള്‍ അവളുടെ മുഖത്തേക്ക്‌ നോക്കി. നിറഞ്ഞ മിഴികളോടെ ആ കുട്ടി പുഴയില്‍ ഒഴുക്കിയ ആ പിണ്ടത്തിലേക്ക്‌ നോക്കി നില്‍ക്കുകയായിരുന്നു.

“ഇന്ന്‌ ,സഞ്ചയനമാണ്‌ . ചേച്ചിയുടെ ആത്മാവാണ്‌ ആ പോകുന്നത്‌”

അവള്‍ കരഞ്ഞുകൊണ്ട്‌ ഓടി. കാര്‍ത്തികിണ്റ്റെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ ഞാന്‍ കണ്ടു.

നീണ്ട മൌനത്തിന്‌ ശേഷം അവന്‍ എന്നോട്‌ ചോദിച്ചു

“ഞാന്‍ കണ്ടത്‌,പ്രണയിച്ചിരുന്നത്‌ ആരെയായിരുന്നു, ഗ്രീഷമയെയോ അതോ നമ്മള്‍ കണ്ട ഈ കുട്ടിയെയോ?”.

“നീ പ്രണയിച്ചത്‌ ഇവളെയായാണ്‌” ഞാന്‍ ഉത്തരം പറഞ്ഞു.

അവന്‍ എന്നോട്‌ ‘എങ്ങനെ മനസ്സിലായി’ എന്ന്‌ ചോദിക്കുമെന്ന്‌ ഞാന്‍ കരുതി ,എന്തോ അതുണ്ടായില്ല.അവന്‌ എന്നെ വിശ്വാസമായിരുന്നു.

“ഈ വേര്‍പാടിണ്റ്റെ വേദന മറക്കാന്‍ നിണ്റ്റെ സാമിപ്യം ഇവള്‍ക്ക്‌ അനിവാര്യമാണ്‌. ആതാണ്‌ നിന്നെ ഇന്ന്‌ തന്നെ ഒരു സ്വപ്നത്തിലൂടെ ഇവിടേക്കെത്തിച്ചത്‌. ഈ ഒരവസ്‌ഥയില്‍ അഡ്രസ്സ്‌ ചോദിക്കാന്‍ പറ്റില്ല,നീ പോയി വണ്ടിയുടെ നംബര്‍ എഴുതി വാ,ബാക്കി പിന്നെ നോക്കാം”

നേരത്തെ വന്ന കണ്ണീര്‍ മാഞ്ഞിരിക്കുന്നു ,അവണ്റ്റെ മുഖത്ത്‌. അവന്‍ അവിടേക്ക്‌ നടന്നു,ഒരു ചിരിയോടെ.

അതെ ആ ചിരിക്ക്‌ വേണ്ടിയാണ്‌ ഞാന്‍ ആ സത്യം മറച്ചത്‌.അവനോട്‌ ആ വാക്കുകള്‍ പറയുമ്പോഴും,ഈ നിമിഷവും, ചേച്ചിയെ യാത്രയാക്കി നടന്ന്പോകുന്ന ആ കുട്ടിയെയല്ല ഞാന്‍ നോക്കിയത്‌, ദൂരൈയ്‌ ക്കൊഴുകിമറയുന്ന ആ പിണ്ടത്തെയാണ്‌.വേറെ ഏതോലോകത്തേക്ക്‌ പോകുന്ന ആ ആത്മാവ്‌ അവനെ അവസാനമായൊന്ന്‌ കാണാന്‍ വിളിച്ചതാവും, ഒരു സ്വപനത്തിണ്റ്റെ രൂപത്തില്‍. അതാണ്‌ ആ സ്വപ്നത്തിണ്റ്റെ അര്‍തം.

ഇപ്പോള്‍ എണ്റ്റെ മനസ്സാണ്‌ വിങ്ങുന്നത്‌.

ആ ആത്മാവിണ്റ്റെ , എണ്റ്റെ കാര്‍ത്തികിണ്റ്റെ നഷ്ടപെട്ട നിശബ്ദ പ്രണയത്തെക്കുറിച്ചോര്‍ത്ത്‌.

ഞാന്‍ നിളയിലേക്കിറങ്ങി , ആ ആത്മാവിനോടായി പറഞ്ഞു “എനിക്ക്‌ അവനെ വേദനിപ്പിക്കാന്‍ വയ്യ, നിന്നെയാണ്‌ അവന്‍ പ്രണയിച്ചിരുന്നതെന്ന്‌ അവന്‍ ഒരിക്കലും അറിയുകയുമില്ല.മാപ്പ്‌”

ഞാന്‍ തിരിഞ്ഞു നടക്കവെ, എണ്റ്റെ അരികിലെത്തുവാന്‍ വേണ്ടി മാത്രം ,നിളയിലൂടെ ഒര്‌ കാറ്റ് വന്നു. അതില്‍ , ആ ആത്മാവിണ്റ്റെ ശബ്ദം ഞാന്‍ കേട്ടു, ഞാന്‍ മാത്രം.

“നന്ദി”