Malayalam Short Stories

Author: ദീപു പ്രദീപ്‌ Page 10 of 13

ദ ഗ്ലാസ് സ്റ്റോറി 2

ആദ്യഭാഗം വായിക്കാത്തവര്‍ ദോണ്ടേ, ദിവിടെ പോയി വായിച്ചു തിരിച്ചു വരേണ്ടതാണ് ദ ഗ്ലാസ് സ്റ്റോറി

ഒരു സ്ത്രീ ശബ്ദം നിലവിളിച്ച് ഒച്ചയുണ്ടാക്കുന്നത് കേട്ടിട്ടാണ് ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു മനു കിടക്കയില്‍ കിടന്ന് കണ്ണ് തുറക്കുന്നത് . എന്തിനോ വേണ്ടി ചതഞ്ഞരഞ്ഞ മുല്ലപ്പൂവുകളുടെ മുകളില്‍ കിടന്ന്‍, മനു ആ കരച്ചില്‍ ശ്രദ്ധിച്ചു.
സുജിതയ്ക്ക് എന്നെക്കാള്‍ സ്വര്‍ണ്ണമുണ്ടെന്നു പറഞ്ഞു കരയുന്ന ഏട്ടന്റെ ഭാര്യയുടെ ശബ്ദമല്ല…… സുജിത വലിക്കുന്നത് കണ്ട അമ്മയുടെ ശബ്ദമല്ല ……..വലികിട്ടാഞ്ഞിട്ടു കരയുന്ന സുജിതയുടെ ശബ്ദവുമല്ല. പിന്നെ ആരുടേതാണാ ശബ്ദം….?
വീണ്ടും കരച്ചിലും ഡയലോഗ്സും വന്നു “അയ്യോ…..എന്നെ ഇട്ടിട്ട് വേറെ കെട്ടി പോവുമെന്ന് ഞാന്‍ വിചാരിച്ചില്ല…..ഇനി ഞാനെന്തു ചെയ്യുമെന്റെ ദേവ്യേ… ”
രമണി ! വേലക്കാരി രമണി !!

ഇദം നഃ മമ – ഇതെനിക്ക് വേണ്ടിയല്ല

മഴ വന്നു , നിലാവിന്റെ കസവിട്ടു വന്നൊരു രാത്രി മഴ. ആ മഴയൊഴുകിത്തുടങ്ങാൻ വേണ്ടിയാണ് , പാതിരാത്രി, ഹൈവേയിലെ ആ ബസ് സ്റ്റോപ്പിൽ  ഞാൻ അത്രയും നേരം കാത്തുനിന്നത്. തോരാതെ മഴ പെയ്തിരുന്ന ഒരു തുലാമാസ രാത്രിയിലാണ് ഞാൻ ജനിച്ചത്‌, അതുകൊണ്ടാവും …മഴയെ ഞാൻ ഇത്രയ്ക്ക് ഇഷ്ടപെടുന്നത്. മഴ പെയ്യുമ്പൊ , എന്നിൽ നിന്നും നഷ്ടപെട്ട എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നതായി എനിക്ക് തോന്നും.

ഞാൻ കുട ചൂടി വീട്ടിലേക്കുള്ള ദൂരം താണ്ടാനായി നടന്നു തുടങ്ങി.മഴ മണ്ണിൽ പുരളുന്ന ശബ്ദമല്ലാതെ, വേറൊരു ശബ്ദം എന്റെ പുറകിൽ നിന്നും ഞാൻ കേട്ടു. രണ്ടാം മഴയുടെ മൂളക്കമാണെന്ന് ഞാൻ കരുതി. പക്ഷെ അത് , വേഗത്തിൽ അടുത്തെത്തുന്ന ഒരു കാൽപെരുമാറ്റമായിരുന്നു.  ഞാൻ തിരിഞ്ഞു നോക്കും മുൻപ് അതിന്റെ ഉടമ എനിക്കൊപ്പമെത്തി എന്റെ കുടയിലേക്ക്‌ കയറി നിന്നു. അതൊരു പെണ്ണുടലായിരുന്നു !!

മരണത്തിനപ്പുറം

മരിച്ചതെപ്പോഴാണെന്നോ മരിച്ചതെന്തിനാണെന്നോ അറിയാതെ ഞാൻ മരിച്ചു. മരിച്ചശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. കാരണം ഞാൻ ആദ്യമായാണല്ലോ മരിക്കുന്നത്. ഉറവിടമില്ലാത്തൊരു ഊർജം എന്നിൽ നിന്നും പുറത്തേക്കൊഴുകുന്നത് ഞാനറിഞ്ഞു. മരണം, എന്നുമെന്റെ ആത്മാവിന്റെ ആവേശമായിരുന്നു . പക്ഷെ ഇപ്പോൾ, മരിച്ചു നിൽക്കുമ്പോൾ, എനിക്കാത്മാവുണ്ടായിരുന്നോ എന്ന് പോലും എനിക്കോർത്തെടുക്കാനാവുന്നില്ല.

മയ്യെഴുതിയ ആ കണ്ണ് ഞാൻ കണ്ടു,
ആ കണ്ണിൽ ഞാൻ എന്നെയും കണ്ടു,
പിന്നെയൊരു കണ്ണീരും കണ്ടു…
അവിടെ…..എനിക്കെന്നെ മറഞ്ഞു… Read the rest

ഗുണ്ടകൾ കരയാറില്ല – 1

കഴിഞ്ഞേന്റെ കഴിഞ്ഞൊല്ലം ഹംസക്ക ലീവിന് വന്നപ്പോ , മ്മളെ നാട്ടിൽ, തോനെ സംഭവങ്ങള് തോന്ന്യപോലെ അങ്ങട് സംഭവിച്ചു . സാധനം കൊറേശ്ശെ നോണ്‍ ലീനിയരാണ് .ഹംസക്കയുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം, കൂട്ടത്തിൽ മൂത്തതാണേ …..

story of Welldone Hamza

എത്തിസലാത്ത് കലണ്ടര്‍ 1998 മേടം 16.
ദുബായി മരുഭൂമിയിലെ എക്സ്പ്രസ്സ് ഹൈ വേയിലൂടെ, 192.62013 km/hr സ്പീഡില്‍ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു വെള്ള ലാന്റ് ക്രൂയിസര്‍ പ്രാഡോ.
വണ്ടിയോടിക്കുന്നത് ഹംസക്കയാണ് ,അതോണ്ടാണിത്ര സ്പീഡ് എന്ന് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
വണ്ടിയിലിരിക്കുന്നത് ഒരു ദുബായി ഷേക്കും അയാളുടെ പാര്‍ട്ട് ണര്‍ ഷേക്കും . വിജനമായ ഹൈ വേ……ഹംസക്ക കണ്ടു, തൊട്ടു മുന്‍പില്‍ , ചവിട്ടിയാ കിട്ടാത്ത ദൂരത്തില്‍…. ഒരു ഒട്ടകം റോഡ്‌ മുറിച്ചു കടക്കുന്നു !!! ഞെട്ട്യാ? പക്ഷെ ഹംസക്ക ഞെട്ടീല …

Read the rest

വിദ്യ മുട്ട്

പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം. വിദ്യ മുട്ടറുക്കാനുള്ള തേങ്ങയും കൊണ്ട് സൈക്കിളും ചവിട്ടി അമ്പലത്തിലേക്ക് പോവുമ്പോഴാണ്, ആ ഇടവഴിയിൽ വെച്ച് ഞാനാദ്യമായി ആ കുട്ടിയെ കാണുന്നത്.
ഞാൻ ബെല്ലടിച്ചു, അവൾ തിരിഞ്ഞു നോക്കി .
വിട¬ര്‍ന്ന തെങ്ങിൻ പൂങ്കുലയുടെ നിറമുള്ള പെണ്‍കുട്ടി! അവളുടെ നെറ്റിയിലെ ചന്ദനക്കുറി , ആ നിറം കാരണം അവ്യക്തമായിരുന്നു!!
ഞാൻ കടന്നു പോകാൻ വേണ്ടി അവൾ മാറിയൊതുങ്ങിനിന്നു .

ഞാനും അവളും മാത്രമുള്ള ആ അമ്പലനടയിൽ വെച്ച്, അവളെന്റെ കണ്ണുകളുടെ ആഴമളക്കുന്നുണ്ടായിരുന്നു .
ഞാനടുത്തേക്ക് ചെന്നു. ആ നാളികേരം അവൾക്ക് നേരെ നീട്ടി, കൂടെ പൈസയും, എന്നിട്ട് ചോദിച്ചു ,
“പരീക്ഷയുണ്ട്, ശീട്ടാക്കാൻ ആള് വരാൻ കാത്തുനില്ക്കാൻ സമയമില്ല, ഇതൊന്ന് ശീട്ടാക്കി മുട്ടറുക്കുമോ ?”
അവൾ എന്റെ കണ്ണിലേക്കു നോക്കാതെ തലയാട്ടി അത് വാങ്ങി.
ഞാൻ പേര് പറഞ്ഞുകൊടുത്തു
അവൾ നാള് ചോദിച്ചു ;
“ഭരണി !”
തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ അവളെ ഞാൻ ഓര്‍മ്മിപ്പിച്ചു, ‘വിദ്യമുട്ട്’
ആ വാക്കവസാനിക്കുമ്പോൾ എനിക്കൊരു പുഞ്ചിരി കിട്ടി.

തിരികെ വീട്ടിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ എന്റെ മനസ്സ് നിറച്ചും ഒരു തേങ്ങയുണ്ടാക്കാൻ പോകുന്ന ആ പ്രണയത്തെകുറിച്ചുള്ള ആലോചനകളായിരുന്നു. സത്യത്തിൽ സ്കൂളിൽ പോവാൻ ഇനീം സമയമുണ്ടായിരുന്നു, ഞാനൊരു നമ്പറിട്ടതല്ലേ!

പിന്നെ ഓരോ പരീക്ഷയുടെ അന്ന് രാവിലെയും ഞാൻ അമ്പലത്തിൽ പോവുന്നത് പതിവാക്കി. ആ ഇടവഴിയിലോ, അമ്പലത്തിലോ വെച്ച് ഞങ്ങൾ കണ്ടുമുട്ടും .
എന്‍റെ മുഖത്ത് ഒരു സ്മൈലിക്കും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റമുണ്ടായി, ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാൻ പറ്റാത്ത ഭാവഭേദങ്ങളുടെ മിന്നലാട്ടങ്ങലുണ്ടായി.
ഓരോ തവണയും, അവൾ എന്തോ പറയാൻ വെമ്പികൊണ്ട് എന്‍റെ അരികിലേക്ക് വന്നു, പക്ഷെ ഞാൻ നിന്ന് കൊടുത്തില്ല. മനസ്സ് പറഞ്ഞു, ‘പരീക്ഷ കഴിയട്ടെ’
അവളുടെ നാവിന്‍റെ അറ്റം വരെയെത്തിയ ആ വാക്കുകൾ പുറത്തേക്കൊഴുകാത്തതിന്‍റെ വിഷമം ഞാനാ കണ്ണിൽ കണ്ടു, ഞാനെന്‍റെ കണ്ണു വെട്ടിച്ചുകളഞ്ഞു.

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ദീപാരാധന സമയത്ത് ഞങ്ങൾ വീണ്ടും കണ്ടു.
അവളെന്‍റെ കണ്ണിലേക്ക് നടന്നുവന്നു. ഇത്തവണ ഞാൻ ഒഴിഞ്ഞു മാറിയില്ല. ആ രാവും നിലാവും അവളെന്നോട് പറയാൻ കാത്തുവെച്ച ആ വാക്ക് കേൾക്കാനായി കാതുകൂർപ്പിച്ചു….
അമ്പലത്തിന്‍റെ അകാൽ വിളക്കുകൾ തെളിയുന്ന ആ സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു
“അന്ന് ആ മുട്ടറുക്കാൻ പറ്റിയില്ല….. ആ തേങ്ങ എന്‍റെ കയ്യീന്ന് വീണുപൊട്ടി !!!!”
പിന്നെ പരീക്ഷയുടെ റിസൾട്ട് അറിയുന്നത് വരെ മുട്ടറുക്കുന്നതിനേക്കാൾ ശബ്ദത്തിലാണ് എന്‍റെ നെഞ്ചിടിച്ചത്!

Deepu Pradeep

ആ ഇടവഴിയില്‍ വാക്കുകളുച്ചരിക്കാതെ നീ നിന്നത്,
നിന്നെ കടന്നുപോകാന്‍
ഞാനെത്ര സമയമെടുക്കുമെന്ന് അളക്കാനായിരുന്നോ?
ഞാന്‍ നിന്നെ നോക്കിയപ്പോഴോക്കെയും
നീ, നിന്റെ കണ്ണ് വെട്ടിച്ചുക്കളഞ്ഞത് ,
വക്കോളമെത്തിയ ഒരു കണ്ണീരൊളിപ്പിക്കാനായിരുന്നില്ലേ ?
#കട്ട ഡെസ്പ്
(അതെ,ഡെസ്പ് ജിമ്മില്‍ പോവുന്നുണ്ട്, കട്ടയാവാന്‍)

Read the rest

കിണറു കണ്ടാ ഒന്നെത്തിനോക്കും….അത്‌ ഞങ്ങൾ മലയാളികൾടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒരു ശീലാ….
അതാ കുഴൽ കിണറു കാണുമ്പൊ മ്മക്കീ പുഛം !

Read the rest

“അത്രയും നാള്‍ കണ്ണിലൊളിപ്പിച്ച,
നെഞ്ചിലടച്ചുവെച്ച എന്തോ പറയാന്‍ ,
ആ ഇടവഴിയില്‍ അവള്‍ എന്നിലേക്ക്‌ നടന്നു വരുംമ്പോഴോക്കെയും
അപ്പുറത്തെ പറമ്പില്‍ ഒരു തേങ്ങ വീഴും.
ഞാന്‍ പോയി ആ തേങ്ങ പെറുക്കും………..

അവസാനമായി ഞാനവളെ കാണുമ്പോള്‍ അവള്‍
ആ തെങ്ങിന്റെ മണ്ടയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു
അന്നു തേങ്ങ വീണില്ല !
ഓലമടല്‍ വീണു, രണ്ട്രെണ്ണം !! ”
അത്യന്താധുനികമാണ്. ലോ ഐ ക്യു ടീമ്സിനു മനസ്സിലായിക്കോളണം എന്നില്ല .

Read the rest

ശേഷം

എനിക്കു മുന്‍പേ പിറവിയായിരുന്നു

എനിക്കു ശേഷം മരണവും
Read the rest

കട്ട് പീസ്‌ കുട്ടന്‍

ഓന്‍ തന്നെയൊരു കഥയാണ്‌ , ഇതോന്റെ കഥയാണ്
ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും , ഓള് ശശികലയും ആവണ കഥ.
കൊല്ലം 2009, പിപ്പിരി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം !
പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി . ഒരു ശനിയാഴ്ച ……..

കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി.
കുട്ടന്‍ ! പത്തില്‍ തോറ്റപ്പോ , നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ! ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ ( അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി . കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് . കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് . അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് . ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം , അത് പിന്നെ പറയാം.

Read the rest

നീയും ഞാനും

നീയായിരുന്നു എന്‍റെ ഇന്നലെ,

നീയുള്ള സ്വപ്നങ്ങളായിരുന്നു എന്‍റെ നാളെ,

പക്ഷെ ഇന്ന്,

ഞാനൊറ്റയ്ക്കാണ്  .… Read the rest

ആത്മം

ഒരപകടം പറ്റിയതോര്‍മ്മയുണ്ട്, കിടക്കുന്നതൊരാശുപത്രിയിലാണെന്ന തിരിച്ചറിവുമുണ്ട്. എല്ലാ മുറിവുകളും അവസാനിക്കുന്നതവിടെയാണല്ലോ…….കുറെ തുന്നികെട്ടലുകളുമായി ജീവിതത്തിലേക്ക്, അല്ലെങ്കില്‍ മണ്ണിലേക്ക്.
അതിനപ്പുറം ഒന്നുമറിയില്ല, ഞാന്‍ മരിച്ചോ എന്നുപോലും ഉറപ്പിക്കാനാവാത്ത അവസ്ഥ.ഒരു മൃതിഗന്ധം ചുറ്റും പരന്നിട്ടുള്ളത് എനിക്ക് ശ്വസിക്കാം .

“പേരെന്താ ?”
വിരിഞ്ഞ തെങ്ങിന്‍ പൂങ്കുലയുടെ നിറമുള്ള ഒരു പെണ്‍കുട്ടി, അല്ല ആ ഡോക്ടര്‍ ചോദിച്ചു.
പെരവള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നാഗ്രഹമുണ്ട്, പക്ഷെ ഓര്‍ത്തെടുക്കാനാവുന്നില്ല.
എന്‍റെ പേര്, എന്‍റെ ഉള്ളിലെ ആഴങ്ങളിലെവിടെയോയാണ്
ആ ചോദ്യത്തിനോട്, അതിന്റെ മുഴക്കത്തോട്‌ അടിയറവു പറഞ്ഞ്, നിസ്സംഗമായും നിര്‍വ്വികാരമായും ഞാന്‍ കിടന്നു.
ഉമിനീരുവറ്റിയ എന്‍റെ വായ ഉത്തരമേകാത്തതുകൊണ്ട് അവള്‍ ആ മുറിയില്‍ നിന്ന് മായുന്നത്, കണ്ണുകളെനിക്ക് കാണിച്ചുതന്നു.

Page 10 of 13

Powered by WordPress & Theme by Anders Norén