Author: ദീപു പ്രദീപ്‌

ദുഃഖം

ഇനി നീയൊരു ചിരിയായി മാറിയിരുന്നെങ്കില്‍,
ഈ നിമിഷം വരെയുള്ള നീയെന്ന ദുഃഖത്തെയും ഞാന്‍ പ്രണയിച്ചിരുന്നേനെ…..

Read the rest

സ്വപ്നം

ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്

Read the rest

കാലന്‍

ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം.

അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.

അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.

“വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”.

Continue reading

നായിക

പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്‍റെ കഥകളെ തിരുത്താത്തതെന്തേ ?

ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്‌, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?

Continue reading

പാതിരാത്രിയിലെ പ്രേമം

(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ലാലുവിന്‍റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ലാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ലാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ലാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ലാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു.

Continue reading

മൌനം

എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്‌
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക്‌ മൌനമെന്തെന്നറിയില്ല”
Read the rest

ഗൌരി

“സ്വപ്നങ്ങള്‍ ഇന്നവസാനിക്കുകയാണ്‌, എണ്റ്റെ ജീവിതവും. നാളത്തെ പകല്‍ മുതല്‍ ഗൌരിയില്ല. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ , എഴുതിതീര്‍ന്ന വാക്കുകള്‍, പിന്‍ വിളിയാകന്ന ഓര്‍മ്മകള്‍ , എല്ലാം, ഇന്നവസാനിക്കു൦. ഈ തൂതപുഴ യുടെ തീരത്ത്‌ , എന്നോടൊപ്പം അവയെല്ലാം എരിഞ്ഞടങ്ങും .പക്ഷെ ഒന്നുമാത്രം ചിലപ്പാള്‍ അവശേഷിച്ചേക്കാം , ഗൌരി എന്ന പേര്‌.

അവള്‍ എവിടെയോ വായിച്ചതോര്‍ത്തു.
‘നമ്മുടെ ആയുസ്സ്‌, നമ്മളുടെ മരണം വരെയുള്ള കാലഘട്ടം മാത്രമല്ല, നമ്മളുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മരണം വരെകൂടിയുള്ളതാണ്‌.’
“അങ്ങനെയാണെങ്കില്‍ എത്ര പേര്‍ , ന്നെ ഓര്‍ക്കും…….. ?ഒരുപാടു മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്‌…..പക്ഷെ ഒന്നുറപ്പാട്ടോ, ഋഷി യെന്നെയോര്‍ക്കില്ല.”

Continue reading

മിനറല്‍ വാട്ടര്‍

മുംബൈ സി എസ്‌ ടി റെയില്‍വൈ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാഫോമില്‍ എത്തിയ വിദര്‍ഭ എക്സ്പ്രസ്സില്‍ ജനാലയ്‌ ക്കരികെ ഇരിക്ക്കയായിരുന്നു കീര്‍ത്തി.

അരികിലൂടെമിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ വില്‍ക്ക്ന്ന ഒരാളെ അവള്‍ കണ്ടു. ചൂടപ്പം പോലെ അവയെല്ലാം വിറ്റുതീരുകയാണ്‌.

തണ്റ്റെ കൂട്ടുകാരന്‍ അന്വ്വര്‍ ഒരിക്കല്‍ പറഞ്ഞ വാചകം അവള്‍ ഓര്‍ത്തെടുത്തു.

“ഒരു  ലിറ്റര്‍ കുടിവെള്ളത്തിന്‌ , മണ്ണെണ്ണയേക്കള്‍ വിലനല്‍കേണ്ട ഒരു രാജ്യത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌”

കീര്‍ത്തിക്ക്‌ ഭാഗ്യത്തിന്‌ ഒരു ബോട്ടില്‍ കിട്ടി.

താന്‍ ഇന്നേ വരെ കുടിച്ച എല്ലാ വെള്ളത്തിനെക്കളും സ്വാദ് തോന്നി ആ കുപ്പിയിലെ വെള്ളത്തിന്ന്.

കുടിച്ച്കഴിഞ്ഞ്‌  കുപ്പി അടയ്ക്കാനൊരുങ്ങവെ അവള്‍ അതിണ്റ്റെ ലേബലിലേക്ക്‌ അലക്ഷ്യമായി ഒന്ന് നോക്കി

‘നിള’

Continue reading

നിമിത്തം

“വിധി സമ്മാനിക്കുന്ന  മുറിപ്പാടുകള്‍ , അതെത്ര ആഴമേറിയതായാലും, നാം നമ്മിലേക്ക്‌ തന്നെ ഒതുക്കിവെക്കുo,കാലം എന്ന പ്രഹേളികയെ കൂട്ടുപിടിച്ച്‌.”

അരവിന്ദന്‍ സ്വന്തം ജീവിതത്തക്കുറിച്ച്‌ കോറിയിട്ട വരികളാണിവ . സ്നേഹം നല്‍കാതകന്ന അമ്മയും , പിതൃത്വം എന്ന വാക്ക്‌ അര്‍ഥശൂന്യമാക്കിയ അച്ഛനും , പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആര്‍ത്തുചിരിച്ചുകൊണ്ടിരുന്ന സമൂഹവും ,എല്ലാം, അരവിന്ദനെ മുറിവേല്‍പ്പിച്ച സത്യങ്ങളായിരുന്നു.

മായ്ച്ചുകളഞ്ഞൊരു ഭൂതകാലം. അനിവാര്യതയായിരുന്നു, വിരഹവും വേദനയുമില്ലാത്ത ഭാവി ജീവിച്ചുതീര്‍ക്കുവാന്‍. പക്ഷെ , പിന്നെയും തോല്‍വികള്‍ തന്നെയായിരുന്നു,അരവിന്ദന്‌ കൂട്ടിരുന്നത്‌,  പാര്‍വ്വതിയുടെ കാര്യത്തിലും.

പാര്‍വ്വതി,ജീവിതമെന്തന്നു പഠിപ്പിച്ച ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ , തന്നെയും മകളെയും തനിച്ചാക്കി മരണം കൊണ്ടുപോയ ജീവിതസഖി.

റീജ്യണല്‍ ക്യാന്‍സര്‍ സെണ്റ്ററിലെ ശീതീകരിച്ച മുറിയിലും അരവിന്ദന്‍ വിയര്‍ക്കുകയായിരുന്നു.

Continue reading

കാമുകി

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

Continue reading

സഞ്ചയനം

“ദീപൂ,എടാ നീക്കടാ “

കാര്‍ത്തികിണ്റ്റെ ശബ്ദമാണതെന്ന്‌ പാതിമയക്കത്തില്‍ ഞാനറിഞ്ഞു.

സമയം നോക്കി, നാലുമണി കഴിഞ്ഞിട്ടേയുള്ളൂ,ഞാന്‍ തിരിഞ്ഞുകിടന്നു.

അവന്‌ വിടാനുള്ള ഭാവമില്ല,”വേഗം കുളിച്ച്‌ വാടാ,ഇപ്പോ തന്നെ ഒരു സ്ഥലം വരെ പോകാന്‍ഉണ്ട്‌. അവണ്റ്റെ ഭാവം കണ്ടപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല.

കുറ്റിപ്പുറം പാലത്തിലൂടെ അഞ്ചുമണിയുടെ തണുത്തകാറ്റ് ഒരുപൊടിപോലും വിടാതെ മുഖത്തടിക്കൂമ്പോഴാണ്‌ ഞാന്‍ അവനോട്‌ ചോദിച്ചത്‌.
“എവിടേക്കാടാ ഈ സമയത്ത്‌”?.

Continue reading

ഒരു പ്രണയത്തിന്‍റെ പിന്‍വിളി

നിശബ്ദമായ ഒരോര്‍മ്മപെടുത്തലായിരുന്നു ഈ ശിവരാത്രിയും, എനിക്ക്‌.സ്വാതിയെക്കുറിച്ച്‌,മൂന്ന്‌ വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച്‌,അതിന്‍റെ വേദനയെക്കുറിച്ച്‌…….

സ്വാതി! രണ്ടായിരത്തിനാല്‌ മൈയ്‌ 20ന്‌ കണ്ടതുമുതല്‍ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി.പിന്നീട്‌ മൂന്ന്‌ വര്‍ഷം നീണ്ട മൌനാനുരാഗത്തിന്‌ ശേഷം, രണ്ടായിരത്തിയേഴ്‌ ഫെബ്രവരി പതിനാറിന്‌ ,ഇതുപോലൊരു ശിവരാത്രി ദിവസം ഞാന്‍ അവളോട്‌ എന്‍റെ പ്രണയം വെളിപെടുത്തി.

അന്ന്,”ഇഷ്ടമല്ല” എന്ന ഒരൊറ്റ വാക്കിന്‌ ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന്‌ ഞാനറിഞ്ഞു.

Continue reading

%d bloggers like this: